വേട്ടടി തോടിന്‍റെ പുനരുദ്ധാരണത്തിനു തുടക്കം
Sunday, October 2, 2022 1:32 AM IST
ചങ്ങനാശേരി: നഗരപരിധിയിലെ വേട്ടടി തോടിന്‍റെ പുനരുദ്ധാരണവും കാവലിക്കരി മാലിത്തറ റോഡിന്‍റെ നിര്‍മാണവും ആരംഭിച്ചു. 2018ല്‍ സംസ്ഥാനത്തുണ്ടായ കനത്തമഴയും തുടര്‍ന്നുണ്ടായ മഹാപ്രളയവും മൂലം തോടുകളില്‍ അടിഞ്ഞുകൂടിയ എക്കലും ചെളിയും പോളയുള്‍പ്പെടെയുള്ള അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും തോടുകളിലെ സ്വഭാവിക നീരൊഴുക്ക് വീണ്ടെടുക്കുന്നതിനും വേണ്ടി എംഎല്‍എ ആസ്തി വികസന പദ്ധതിയിൽപ്പെടുത്തി പായിപ്പാട് പഞ്ചായത്തില്‍ മനക്കച്ചിറ ഭാഗത്തുള്ള കാവലിക്കരി പാടശേഖരത്തിന്‍റെ വശത്തുകൂടി ഒഴുകുന്ന വേട്ടടി തോടിന്‍റെ പുനരുത്ഥാന പ്രവൃത്തികള്‍ക്കാണു തുടക്കംകുറിച്ചത്. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഈ ഭാഗത്തു നിരന്തരമായി ഉണ്ടാകുന്ന വെള്ളപ്പൊക്കംകൊണ്ട് തദ്ദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതെന്ന് എംഎല്‍എ പറഞ്ഞു. ഈ പ്രദേശത്തുള്ള രോഗികളെ കട്ടിലില്‍ കിടത്തിയാണ് മനക്കച്ചറയില്‍ എത്തിക്കുന്നതെന്നും മഴക്കാലത്തു വിദ്യാര്‍ഥികളും മറ്റു ജോലിക്കാരും വളരെ അധികം ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ടൂറിസവുമായി ചേര്‍ന്ന് ഈ പ്രദേശത്തെ കൂടുതല്‍ മോ‌ടി പിടിപ്പിക്കുവാന്‍ പദ്ധതി തയാറാക്കുമെന്നും എംഎല്‍എ സൂചിപ്പിച്ചു.

തോടിന്‍റെ 500 മീറ്റര്‍ ഭാഗത്ത്പ ദ്ധതി നടപ്പിലാക്കും

കാവലിക്കര പാടശേഖരത്തില്‍ നിരന്തരമായി മടവീഴ്ച ഉണ്ടാകുന്നതു കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ തോടിന്‍റെ അഞ്ഞൂറുമീറ്റര്‍ നീളമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജലസേചന വകുപ്പിന്‍റെ നിര്‍മാണത്തിനുശേഷം റിബിള്‍ഡ് കേരള പദ്ധതിയില്‍ അന്‍പതു ലക്ഷം രൂപ മുടക്കി റോഡ് കോണ്‍ക്രീറ്റ് ചെയ്യും.

ആലപ്പുഴ-ചങ്ങനാശേരി ബോട്ട് കനാലില്‍നിന്നും എസി തോട്ടിലേക്കുള്ള വഞ്ചിവീടുകള്‍ ഉള്‍പ്പടെയുള്ളവയുടെ ഗതാഗതം സുഗമമാകുന്ന വിധത്തിലാണ് പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. ആവശ്യത്തിനു ജെട്ടികളും കുളിക്കടവുകളും നിര്‍മിക്കും. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മോഹനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പായിപ്പാട് ഒന്നാം വാര്‍ഡ്‌ മെംബര്‍ ജി. ജയന്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരായ ശ്രീകല, അനില്‍, ജോജു തുടങ്ങിയവര്‍ പ്രസംഗിച്ചു.