കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ മൂന്ന് തസ്തികകൾ അനുവദിച്ചതായി എംഎൽഎ
Friday, September 24, 2021 11:44 PM IST
കുറവിലങ്ങാട്: താലൂക്ക് ആശുപത്രിയിൽ പുതിയതായി മൂന്ന് തസ്തികകൾ അനുവദിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഓഫീസ് ക്ലാർക്ക് എന്നീ തസ്തികളിൽ ഓരോന്നുവീതമാണ് അനുവദിച്ചിട്ടുള്ളത്.
താലൂക്ക് ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമിക്കുന്നതിന് കഴിഞ്ഞ സർക്കാരിന്‍റെ കാലഘട്ടത്തിൽ അനുവദിച്ചിരുന്ന ഒരു കോടി രൂപയുടെ വികസന പദ്ധതി പുനഃക്രമീകരിച്ച് നടപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് നിർദേശം നൽകിയതായിഎംഎൽഎ വ്യക്തമാക്കി.
ആദ്യമെടുത്ത എസ്റ്റിമേറ്റ് പ്രകാരം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ നിർമാണം ഭാഗികമായും അപൂർണമായും മാത്രമേ നടത്താനാകൂവെന്നത് ഉദ്യോഗസ്ഥതല യോഗത്തിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മാറ്റം വരുത്താൻ നടപടി സ്വീകരിച്ചതെന്നും എംഎൽഎ പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് വേണ്ടി നിർമിക്കുന്ന കെട്ടിടം പൂർണമായും പൂർത്തിയാക്കാവുന്ന വിധത്തിൽ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് വേണ്ടി പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നതിന് കഴിഞ്ഞ സർക്കാരിന്‍റെ കാലഘട്ടത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ 33 കോടി രൂപയുടെ വികസനപദ്ധതിയിൽ ധനകാര്യ - ആരോഗ്യ വകുപ്പുകൾ നിർദേശിച്ച ഭേദഗതികളോടുകൂടി നോഡൽ ഏജൻസിയായ ഹൗസിംഗ് ബോർഡ് പുതുക്കിയ ഡിപിആർ അന്തിമ പരിശോധനയ്ക്ക് വേണ്ടി സമർപ്പിച്ചതായും മോൻസ് ജോസഫ് അറിയിച്ചു.