കാർഷിക പ്രശ്നങ്ങൾ അധികാരികളിലെത്തിക്കാൻ മണിമുഴക്കി പ്രതിഷേധം
Friday, September 24, 2021 11:44 PM IST
കടുത്തുരുത്തി: കർഷകരുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ മണിമുഴക്കി പ്രതിഷേധം. മുളക്കുളം പഞ്ചായത്ത്, കൃഷി ഓഫീസുകളിലാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
മുളക്കുളം പഞ്ചായത്തിന്‍റെ നെല്ലറയെന്നറിയപ്പെടുന്ന ഇടയാറ്റ് പാടശേഖരത്തിലെ കർഷകർ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണണമെന്ന ആവശ്യവുമായിട്ടാണ് മണിമുഴക്കിയുള്ള സമരം സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി കർഷകരുടെ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കൃഷി ഓഫീസർക്കും പഞ്ചായത്ത് പ്രസിഡന്‍റിനും നിവേദനവും നൽകി. ജനകീയ പ്രതികരണവേദി കോഓർഡിനേറ്റർ ടി.എം. രാജു തെക്കേക്കാലായുടെ നേതൃത്വത്തിലായിരുന്നു സമരപരിപാടി നടന്നത്. മുളക്കുളം കൃഷിഭവൻ മുതൽ പഞ്ചായത്ത് ഓഫീസ് വരെ മണി മുഴക്കിയാണ് അധികാരികളുടെ ശ്രദ്ധ ക്ഷണിച്ചത്.
സമയബന്ധിതമായി കൃഷിയിറക്കാൻ കഴിയാത്തതിനാൽ വിളവെടുപ്പ് വൈകുന്നതും മഴയും വെള്ളപ്പൊക്കവും മൂലം കൃഷി നശിക്കുന്നതും പതിവായിരിക്കുന്നതായി പരാതിക്കാർ പറയുന്നു. ഇതിന് പരിഹാരമായി വലിയ തോട്ടിൽ ബണ്ട് നിർമിച്ചു വെള്ളം പന്പ് ചെയ്തു വറ്റിക്കുന്നതിനും, ജലക്ഷാമം ഉണ്ടായാൽ മൂവാറ്റുപുഴയാറിൽനിന്ന് തോട്ടിലേക്കു വെള്ളം പന്പ് ചെയ്യുന്നതിനുമുള്ള പദ്ധതി വർഷങ്ങളായി ചർച്ച ചെയ്യുന്നെങ്കിലും തുടർനടപടികൾ വൈകുകയാണെന്ന് കർഷകർ ആരോപിക്കുന്നു. പല സമയങ്ങളിൽ ഇതിനായി സർക്കാർ ഫണ്ട് അനുവദിച്ചിട്ടുപോലും പദ്ധതി പ്രാവർത്തികമായില്ലെന്ന ആക്ഷേപവുമുണ്ട്. അധികാരികൾ തമ്മിലുള്ള കിട മത്സരവും ഈഗോയുമാണ് പദ്ധതിക്കു തടസമാകുന്നതെന്നും കർഷകർ പറഞ്ഞു.
കൂടാതെ വർഷങ്ങളായി പ്രവർത്തനരഹിതമായി കട്ടപ്പുറത്തിരിക്കുന്ന കൊയ്ത്ത്-മെതിയന്ത്രം തകരാറുകൾ പരിഹരിച്ചു പ്രവർത്തനാവകാശം ടെണ്ടർ ചെയ്ത് നൽകണമെന്നും കാർഷികകർമ സേനയുടെ പ്രവർത്തനം ജനോപകാരപ്രദമായി നടപ്പിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി നാടിന് പ്രയോജനമുണ്ടാക്കാൻ അധികാരികൾ തയാറാകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ജനകീയ പ്രതികരണവേദി മുളക്കുളം കമ്മിറ്റിയാണ് മണിമുഴക്കിയുള്ള സമരപരിപാടി സംഘടിപ്പിച്ചത്.