വരുന്നൂ ജനകീയ കടകൾ
Friday, September 24, 2021 11:44 PM IST
കടുത്തുരുത്തി: പോത്തിറച്ചിയുടെ വില നിയന്ത്രണമില്ലാതെ പായുന്നതിനിടെ ജനകീയ പോത്തിറച്ചി കടകൾ ആരംഭിക്കാനുള്ള നീക്കം സജീവമാകുന്നു. ഇതു സംബന്ധിച്ച് വിവിധ പ്രദേശങ്ങളിൽ പലരും ജനപ്രതിനിധികളും മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി ആലോചനകൾ തുടങ്ങിയിട്ടുണ്ട്. ഇത്തരം പ്രസ്ഥാനങ്ങൾ കൊണ്ടുവരാനുള്ള ആലോചനകളുമായി പലരും മുന്നോട്ടു വരാനുള്ള നീക്കമാരംഭിച്ചത് വില കുറയാൻ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
പോത്തിറച്ചിക്കു വില വർധിച്ചതോടെ പലരും പോത്ത് വളർത്തലും ആരംഭിച്ചിട്ടുണ്ട്. ചെറിയ കിടാക്കളെ വാങ്ങി തരിശ് കിടക്കുന്ന പാടശേഖരങ്ങളിലേക്ക് അഴിച്ചുവിട്ടാണ് പലരും കൃഷി നടത്തുന്നത്. മറ്റു ചെലവുകളൊന്നും വരാത്തതിനാലും മാസങ്ങൾക്കുള്ളിൽ വലിയ ലാഭം കിട്ടുമെന്നതുമാണ് ആളുകളെ ആകർഷിക്കുന്നത്.
അതിനിടെ മാഞ്ഞൂർ പഞ്ചായത്ത് അധികൃതർ ഇടപെട്ട് പോത്തിറച്ചി വില 340 ആയി ഏകീകരിച്ചതു പോലെ മറ്റു പഞ്ചായത്തുകളിലും പോത്തിറച്ചിയുടെ വില ഏകീകരിക്കാനുള്ള നടപടികൾക്കു തുടക്കമായിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി മുളക്കുളം പഞ്ചായത്തിലെ ഇറച്ചി വ്യാപാരികളുടെ അടിയന്തര യോഗം ഇന്ന് രാവിലെ 11 ന് പഞ്ചായത്ത് അധികൃതർ വിളിച്ചു ചേർത്തിട്ടുണ്ട്. പോത്തിറച്ചി വിൽക്കുന്ന പതിനൊന്ന് കടകളാണ് മുളക്കുളം പഞ്ചായത്തിലുള്ളത്. ഇവർക്കെല്ലാം വില ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യോഗത്തിനെത്താൻ അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇന്നത്തെ യോഗത്തിൽ പോത്തിറച്ചിയുടെ വില ഏകീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. വാസുദേവൻ നായർ പറഞ്ഞു.
കല്ലറ പഞ്ചായത്തും ഈ ആവശ്യത്തിനായി യോഗം വിളിക്കാനുള്ള തീരുമാനത്തിലാണ്. പഞ്ചായത്ത് മേഖലയിൽ പോത്തിറച്ചിക്കു നിലവിൽ പല വിലയാണ് വ്യാപാരികൾ ഈടാക്കുന്നതെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജോണി തോട്ടുങ്കൽ പറഞ്ഞു. ഇതു സംബന്ധിച്ചു വിവിധ സംഘടനകളിൽനിന്നും ജനങ്ങളിൽനിന്നും പരാതി ലഭിച്ചിട്ടുണ്ട്. വില ഏകീകരിക്കുന്നതുമായി അടുത്തയാഴ്ച്ച പോത്തിറച്ചി വിൽക്കുന്ന വ്യാപാരികളുടെ വിളിച്ചു ചേർക്കുമെന്നാണ് ജോണി അറിയിച്ചിരിക്കുന്നത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിവിധതരം ഇറച്ചികൾക്കു പ്രത്യേകിച്ച് പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നതെന്ന പരാതിയെത്തുടർന്നാണ് കടുത്ത നടപടികളിലേക്കു പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും കടക്കുന്നത്. പോത്തിറച്ചിയുടെ വില ഏകീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കല്ലറ, മുളക്കുളം, കടുത്തുരുത്തി, ഞീഴൂർ, തലയോലപറന്പ്, ചെന്പ്, മറവന്തുരുത്ത് തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം പല വ്യാപാരകേന്ദ്രങ്ങളിലും പല വിലയാണ് ഈടാക്കുന്നത്. 360 മുതൽ 390 രൂപാ വരെയാണ് തരം പോലെ കച്ചവടക്കാർ ഈടാക്കുന്നത്.
മാഞ്ഞൂർ പഞ്ചായത്തധികൃതർ വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനമനുസരിച്ചു അടുത്ത മാസം മുതൽ 340 രൂപയായിരിക്കും ഒരു കിലോ പോത്തിറിച്ചിക്കു വാങ്ങുക. ഉപഭോക്തൃ കോടതി നിർദേശവും ജില്ലാ കളക്ടറുടെ നിർദേശവുമനുസരിച്ചു ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ പോത്തിറച്ചിയുടെ വില ഏകീകരിക്കാനും ന്യായവിലയിലെത്തിക്കാനും ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽനിന്നും പഞ്ചായത്ത് സെക്രട്ടിമാർക്ക് കത്ത് നൽകിയിരുന്നു. ഇതനുസരിച്ചാണ് മാഞ്ഞൂർ പഞ്ചായത്ത് പ്രത്യേക യോഗം വിളിച്ചു ചേർത്തു തീരുമാനമെടുത്തത്.
പോത്തിറച്ചിയുടെ വില ഏകീകരിക്കുന്നതിനെതിരല്ലെന്ന നിലപാടാണ് വ്യാപാരികൾക്കുള്ളത്. പഞ്ചായത്ത് അടിസ്ഥാനത്തിലാകുന്നതിനു പകരം സംസ്ഥാനതലത്തിലായെങ്കിൽ മാത്രമേ ഇതുകൊണ്ടു പ്രയോജനം ലഭിക്കുകയുള്ളവെന്നും വ്യാപാരികൾ പറയുന്നു.
നിലവിൽ ആന്ധ്ര, ഒഡീഷ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് കശാപ്പിനായി ഉരുക്കളെ എത്തിക്കുന്നത്. ഇവിടങ്ങളിൽ പഞ്ചായത്ത് തീരുമാനം പ്രകാരം 340 രൂപയ്ക്കു ഇറച്ചി വിൽക്കുന്ന സ്ഥലത്തെ വ്യാപാരിയും കൂടിയ വിലയ്ക്ക് ഇറച്ചി വിൽക്കുന്ന പ്രദേശത്തെ വ്യാപാരിയും ഒരേ വിലയാണ് നൽകേണ്ടി വരുന്നത്. ഇത് വില കുറയ്ക്കാൻ തീരുമാനമെടുത്ത പഞ്ചായത്തുകളിലെ മാംസ വ്യാപാരിയെ പ്രതിസന്ധിയിലാക്കുമെന്നും കുറുപ്പന്തറയിലെ ഹോൾസെയിൽ മാംസ വ്യാപാരിയും മീറ്റ് മെന്പർ മർച്ചന്‍റ് വെൽഫെയർ അസോസിയേഷൻ അംഗവുമായ ബെന്നിച്ചൻ സേവ്യർ പറയുന്നു.
ജില്ലയിൽ പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നതെന്നും വില കുറയ്ക്കണമെന്നുമാവശ്യപ്പെട്ടു പെരുവ സ്വദേശി റിട്ടയേർഡ് അധ്യാപകൻ പരേതനായ കളരിക്കൽ കെ.വി. ജോർജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് പരാതി നൽകിയിരുന്നു. കശാപ്പുശാലകളിൽ വില എഴുതി പ്രദർശിപ്പിക്കണമെന്നും ആരോഗ്യ വകുപ്പിന്‍റെ നിബന്ധനകൾ പാലിച്ചായിരിക്കണം കശാപ്പു നടത്തേണ്ടതെന്നും ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കുമെന്നും നിബന്ധന ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് വിവിധ പഞ്ചായത്ത് അധികൃതർ അറിയിച്ചിരിക്കുന്നത്.