സുഹൃത്തുക്കളുടെ കൃഷിത്തോട്ടത്തിൽ നൂറുമേനി വിളവ്
Friday, September 24, 2021 11:44 PM IST
വൈക്കം: വിഷമയമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിക്കാൻ സർക്കാർ ജീവനക്കാരായ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ മാതൃകാ ജൈവ കൃഷിത്തോട്ടത്തിൽ നൂറുമേനി വിളവ്.

വൈക്കം നഗരസഭ ഒന്നാം വാർഡിൽ ഉദയനാപുരത്ത് പരന്പരാഗത കൃഷി വികാസ് യോജന വൈക്കം പ്രസിഡന്‍റ് കെ.പി. വേണുഗോപാലിന്‍റെ കൃഷിയിടത്തിലാണ് വൈക്കം വില്ലേജിലെ വില്ലേജ് ഓഫീസർ എസ്.പി. സുമോദ്, സ്പെഷൽ വില്ലേജ് ഓഫീസർ രാംദാസ്, വൈക്കം താലൂക്ക് ഓഫീസ് ജീവനക്കാരൻ എൻ. ഹരി, വൈക്കം നഗരസഭാ കൃഷി ഭവൻ കൃഷി അസിസ്റ്റന്‍റ് മെയ്സണ്‍ മുരളി എന്നിവർ ചേർന്നു കൃഷി നടത്തിയത്.

കെ.പി. വേണുഗോപാലിന്‍റെ കൃഷിയിടത്തിൽ കൃഷി വകുപ്പിന്‍റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി തീർത്ത മഴ മറയിൽ തക്കാളി, പാവയ്ക്ക, വഴുതന, വെണ്ട, ചീര, മുളക്, സാലഡ് വെള്ളരിക്ക തുടങ്ങിയവയും മഴ മറയ്ക്കു പുറത്ത് ചേന, ചേന്പ്, കാച്ചിൽ, കപ്പ തുടങ്ങിയ കിഴങ്ങു വർഗങ്ങളുമാണ് ഇവർ കൃഷി ചെയ്തത്. ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവ വളമാക്കി ചെയ്ത കൃഷിയിലെ ഉത്പന്നങ്ങൾ സമീപ പ്രദേശത്തുള്ളവർക്കു മീതമായ വിലയ്ക്കു നൽകുകയാണ്.

കൃഷി വിളവെടുപ്പാരംഭിച്ചതു മുതൽ ഈ ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും കുടുംബങ്ങളിൽ ജൈവ കൃഷി ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ജോലി കഴിഞ്ഞ് ഇവർ കൃഷിയിടത്തിലെത്തി പച്ചക്കറി പരിചരണത്തിൽ വ്യാപൃതരാകും. അവധി ദിവസങ്ങളിലും മുടങ്ങാതെ കൃഷിയിടത്തിലെത്തും. പരിമിതമായ സ്ഥലത്തുനിന്നു കൂടുതൽ വിളവ് നേടുകയെന്ന ലക്ഷ്യം കൈവരിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ഇവർ പറയുന്നു. കർഷകനായ കെ.പി. വേണുഗോപാൽ, കൗണ്‍സിലർ അയ്യപ്പൻ എന്നിവർ സർക്കാർ ജീവനക്കാരെുടെ കൃഷിക്കു നിർലോഭമായ പ്രോത്സാഹനം നൽകുന്നു.