രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ യുഡിഎഫിനു നഷ്ടമായത് രണ്ടാമത്തെ നഗരസഭ
Friday, September 24, 2021 11:16 PM IST
കോട്ടയം: രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ യുഡിഎഫിനു നഷ്ടമായതു രണ്ടാമത്തെ നഗരസഭ.
ആദ്യം ഈരാറ്റുപേട്ട നഗരസഭയുടെയും ഇന്നലെ കോട്ടയം നഗരസഭയുടെയും ഭരണമാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെ യുഡിഎഫിന് നഷ്ടമായത്. ഈരാറ്റുപേട്ടയിൽ എസ്ഡിപിയുടെയും കോട്ടയത്തു ബിജെപിയുടെയും പിന്തുണ ലഭിച്ചത് എൽഡിഎഫിന് രാഷ്‌ട്രീയപരമായ ക്ഷീണവുമായി.
പുതിയ ഡിസിസി പ്രസിഡന്‍റ് അധികാരമേറ്റു മൂന്നാഴ്ചയ്ക്കുള്ളിലാണ് രണ്ടു നഗരസഭാ ഭരണങ്ങൾ നഷ്ടമായതെന്നതു കോണ്‍ഗ്രസിനു തിരിച്ചടിയായിരിക്കുകയാണ്. യുഡിഎഫ് കോട്ടയായി കരുതിയിരുന്ന ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനു വൻ തിരിച്ചടി നേരിട്ടിരുന്നു. എരുമേലി പഞ്ചായത്തിൽ എൽഡിഎഫിനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം കോണ്‍ഗ്രസ് അംഗത്തിന്‍റെ വോട്ട് അസാധുവായതോടെ പരാജയപ്പെട്ടത് മറ്റൊരു ആഘാതമായി.
ആറു നഗരസഭകളിൽ പാലായിൽ ഒഴികെ അധികാരം ലഭിച്ചിരുന്നുവെങ്കിലും സ്വതന്ത്രരുടെയും വിമതരുടെയും പിന്തുണയോടൊണ് എല്ലായിടത്തും അധ്യക്ഷസ്ഥാനം ലഭിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടിടങ്ങളിൽ ഭരണം നഷ്ടമായത്.
തകർന്നു നിൽക്കുന്ന യുഡിഎഫ് സംവിധാനം ദുർബലപ്പെടാൻ നഗരസഭാ ഭരണങ്ങൾ നഷ്ടമായതു കാരണമാകുമെന്നു നിരീക്ഷകർ വിലയിരുത്തുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നിരുന്നുവെങ്കിൽ കോട്ടയത്ത് അവിശ്വാസം വരുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നു നേതാക്കൾ പറയുന്നു.
വ്യക്തിവിരോധത്തിന്‍റെ പേരിൽ ഭരണസമിതിയിലുണ്ടായ പടലപ്പിണക്കങ്ങൾ പരസ്യമായ വിമർശനത്തിലേക്കു നയിച്ചതു മുതലെടുത്താണ് എൽഡിഎഫ് അവിശ്വാസത്തിനു നോട്ടീസ് നൽകിയത്. നഗരസഭയിൽ വിമർശനമുന്നയിച്ചിരുന്നെങ്കിലും അവിശ്വാസ പ്രമേയ ചർച്ചയിൽനിന്നു ബിജെപി വിട്ടുനിൽക്കുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. ഇതിനായി ദൂതൻമാർ മുഖേന ജില്ലയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ ബിജെപി കൗണ്‍സിലർമാരെ ബന്ധപ്പെടുകയും ചെയ്തിരുന്നു.