യുഡിഎഫിനെ അടിമുടി വിമർശിച്ച് എൽഡിഎഫ്, ബിജെപി അംഗങ്ങൾ
Friday, September 24, 2021 11:16 PM IST
കോട്ടയം: അവിശ്വാസ പ്രമേയ ചർച്ചയിൽ നഗരസഭയിലെ യുഡിഎഫ് ഭരണത്തെ അടിമുടി വിമർശിച്ച് എൽഡിഎഫ്, ബിജെപി അംഗങ്ങൾ.
ചെയർപേഴ്സണെ വ്യക്തിപരമായി വിമർശിക്കുന്ന രീതിയിലായിരുന്നു പല അംഗങ്ങളുടെയും വിമർശനം. രാവിലെ 10ന് എത്തി വൈകുന്നേരം അഞ്ചിനു വീട്ടിൽ പോയിരുന്ന ചെയർപേഴ്സണ്‍ ഓഫീസ് സമയത്തു മാത്രം ജോലി ചെയ്തു. അവസരം കിട്ടിയിട്ടും പാഠം പഠിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
ജനങ്ങളുടെ ക്ഷേമത്തിനു താത്പര്യമില്ലാത്ത ഭരണസമിതിയാണു നഗരസഭയിലേതെന്നു പ്രതിപക്ഷ നേതാവ് ഷീജ അനിൽ ആരോപിച്ചു. നഗരസഭയ്ക്കു മുന്നിലെ ആകാശപ്പാത തുരുന്പെടുത്തതുപോലെ നഗരസഭയിലെ വികസനപ്രവർത്തനങ്ങളും മുരടിച്ചു. യുഡിഎഫിലെ പടലപ്പിണക്കങ്ങൾ നഗരസഭാ ഭരണത്തെയും ബാധിച്ചുവെന്നും ഷീജ പറഞ്ഞു.
ആരോഗ്യം, ക്ഷേമം ഉൾപ്പെടെയുള്ള അടിയന്തര കാര്യങ്ങൾക്ക് അനുമതി നിഷേധിക്കുകയും അനാവശ്യ കാര്യങ്ങൾക്ക് മുൻകൂർ ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്ന ചെയർപേഴ്സണ്‍ ബിജെപി അംഗങ്ങളുടെ ആവശ്യങ്ങൾ പൂർണമായി നിരാകരിച്ചുവെന്നു ബിജെപി നേതാവ് അനിൽകുമാർ പറഞ്ഞു. അധികാരത്തിന്‍റെ മൂല്യം മനസിലാക്കാത്ത ഭരണസമിതിയായിരുന്നു നഗരസഭയിലേതെന്നു ബിജെപി കക്ഷി നേതാവ് കെ. ശങ്കരൻ പറഞ്ഞു.
എൽഡിഎഫിൽനിന്ന് ജോസ് പള്ളിക്കുന്നേൽ, സുനു സാറാ ജോണ്‍, ഷേബാ മാർക്കോസ്, എം.എസ്. വേണുക്കുട്ടൻ, പി.എൻ. സരസമ്മാൾ, ടി.എൻ. മനോജ് എന്നിവരും ബിജെപിയിൽനിന്ന് വിനു ആർ. മോഹൻ, റീബാ വർക്കി, ബിജുകുമാർ പാറയ്ക്കൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.