യുഡിഎഫിനുള്ളിലെ അവിശ്വാസം എൽഡിഎഫിന് ആശ്വാസമായി
Friday, September 24, 2021 11:16 PM IST
കോട്ടയം: കോട്ടയം നഗരസഭ ഭരണത്തിൽ യുഡിഎഫിനുള്ളിലെ അവിശ്വാസം എൽഡിഎഫിന് ആശ്വാസമായി. കഴിഞ്ഞ ഡിസംബർ 21നു ബിൻസി ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അന്നു മുതൽ യുഡിഎഫിൽ രണ്ടു ചേരി രൂപപ്പെടുകയായിരുന്നു. ചെയർപേഴ്സണെ അനുകൂലിക്കന്നവരും വൈസ്ചെയർമാനെ അനുകൂലിക്കുന്ന മറ്റൊരു ഗ്രൂപ്പും സജീവമായിരുന്നു.

സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് യുഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി ബിൻസി സെബാസ്റ്റ്യൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചുവന്നതാണ്. കോണ്‍ഗ്രസ് പ്രവർത്തകനായ സംക്രാന്തി ചാമത്തറ ഷോബി ലൂക്കോസ് ഗാന്ധിനഗർ സൗത്തിൽ മത്സരിക്കാനിരുന്നെങ്കിലും വനിതാസംവരണമായതോടെ ഭാര്യ ബിൻസി സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കുകയായിരുന്നു.
ബിൻസിയെ അംഗീകരിക്കാൻ യുഡിഎഫ് തയാറാകാതെ വന്നതോടെ മറ്റൊരാളെ സ്ഥാനാർഥിയാക്കുകയും ഇവർ സ്വതന്ത്രയായി രംഗത്തെത്തുകയുമായിരുന്നു.

ബിൻസി വിജയിക്കുകയും 52 അംഗങ്ങളുള്ള നഗരസഭയിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതെയുമായി. എൽഡിഎഫിന് 22, യുഡിഎഫിന് 21, ബിജെപി എട്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയർമാൻ മത്സരത്തിൽ എൽഡിഎഫിലെ ഷീജാ അനിലും ബിൻസിയെ ഒപ്പം കൂട്ടി യുഡിഎഫും ബിജെപിയിൽനിന്ന് റീബാ വർക്കിയും മത്സരരംഗത്തുണ്ടായിരുന്നു. ഷീജയ്ക്കും ബിൻസിക്കും 22 വോട്ട് വീതം ലഭിച്ചതോടെ നറുക്കെടുപ്പിൽ ബിൻസി ചെയർപേഴ്സണ്‍ സ്ഥാനത്തെത്തുകയായിരുന്നു.

പാരയായി പാളയത്തിൽ പട

ചെയർപേഴ്സണ്‍, വൈസ്ചെയർമാൻ ഗ്രൂപ്പുകൾ പലവേദികളും നേർക്കുനേർ പോരാടി. മാമ്മൻ മാപ്പിള ഹാളിൽ ചേർന്ന കൗണ്‍സിൽ യോഗത്തിൽ ചെയർപേഴ്സനെ വൈസ് ചെയർമാൻ വിമർശിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. രാഷ്‌ട്രീയ പരിജ്‌ഞാനം കുറവുള്ള ബിൻസിയെ ഒരുവിഭാഗം ഹൈജാക്ക് ചെയ്യുന്നുവെന്നായിരുന്നു ആരോപണം. പ്രശ്നം രൂക്ഷമായതോടെ ഡിസിസി നേതൃത്വവും തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലും ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് എൽഡിഎഫ് ചെയർപേഴ്സണെതിരേ പ്രതിഷേധം കടുപ്പിച്ചു. കഴിഞ്ഞവർഷത്തെ സ്പിൽഓവർ പദ്ധതിക്ക് കഴിഞ്ഞദിവസമാണ് ഡിപിസിയുടെ അംഗീകാരം ലഭിച്ചത്. ഇതിന് കാലതാമസം നേരിട്ടതും മറ്റുചില പ്രശ്നങ്ങളും ഉയർത്തിക്കാട്ടി എൽഡിഎഫ് രംഗത്തെത്തുകയായിരുന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നപ്പോൾ ബിൻസിയെ പുറത്താക്കാൻ ഒപ്പം നിന്നവരും ചേർന്നെന്ന് ആരോപണമുണ്ട്. അവിശ്വാസത്തെ ആദ്യം എതിർത്ത ബിജെപി പിന്നീട് അംഗീകരിക്കുകയായിരുന്നു. കോണ്‍ഗ്രസിലെ ഏതാനും പേർ ഇതിനായി ബിജെപിയെ സഹായിച്ചെന്നും പറയുന്നു.