സിപിഎമ്മിന്‍റെ കോട്ടയം മോഡൽ കൂട്ടുകെട്ടിൽ കേരളം ഞെട്ടി
Friday, September 24, 2021 11:16 PM IST
കോട്ടയം: രാഷ്‌ട്രീയ സദാചാരം ലംഘിച്ച് ബിജെപിയുമായി കൂട്ടുചേർന്ന സിപിഎമ്മിന്‍റെ കോട്ടയം മോഡൽ കൂട്ടുകെട്ടിൽ കേരളം ഞെട്ടിയിരിക്കുകയാണ്. ജില്ലയിൽ 30 കിലോമീറ്റർ ചുറ്റളവിൽ ഈരാറ്റുപേട്ടയിൽ എസ്ഡിപിഐയുമായും കോട്ടയത്ത് ബിജെപിയുമായി കൂട്ടുചേരുന്ന സിപിഎമ്മിന്‍റെ വ്യതിയാനത്തെ കോട്ടയത്തെ ജനമനസാക്ഷി ഒരിക്കലും അംഗീകരിക്കില്ലെന്നും സാക്ഷര നഗരത്തെ അധമത്വത്തിലേക്ക് തള്ളിവിടുകയുമാണ് സിപിഎം ചെയ്തിരിക്കുന്നത്.
ബിജെപിയുമായി കൂട്ടുചേർന്നതിലൂടെ സിപിഎം ഷെയ്പ്പില്ലാത്ത പാർട്ടിയായി മാറി. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഇടതുപക്ഷ മനസുള്ളവർ ഇത് അംഗീകരിക്കില്ല. അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് അവകാശമുണ്ട്. ബിജെപി മുന്നണിയുമായി ചേർന്ന് പ്രതിപക്ഷം ക്വാറം തികയ്ക്കുകയായിരുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം പറഞ്ഞത് ബിജെപിയുമായി കൂട്ടുകൂടുന്നതിൽ ഒരു തെറ്റുമില്ലെന്നാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാനനേതൃത്വം ഇത് അംഗീകരിക്കുന്നുണ്ടോ. ബിജെപിയുമായി കച്ചവടം നടത്തിയ സിപിഎം ജനാധിപത്യത്തെ കീഴ്പ്പെടുത്തി. ഒരു നുകത്തിൽ ബിജെപിയേയും എസ്ഡിപിഐയേയും കൂട്ടികെട്ടി സിപിഎം ജല്ലിക്കെട്ട് നടത്തുകയാണ്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ
എംഎൽഎ
സിപിഎം ഏതു നടപടിയും
സ്വീകരിക്കുമെന്നതിന്‍റെ തെളിവ്
കോട്ടയം: അധികാരത്തിനുവേണ്ടി സിപിഎം ഏതുനടപടിയും സ്വീകരിക്കുമെന്നതിന്‍റെ തെളിവാണു കോട്ടയത്തെ സിപിഎം, ബിജെപി കൂട്ടുകെട്ട്. ഭരണപരാജയത്തിന്‍റെ ഉത്തരവാദി പ്രതിപക്ഷമാണ്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ഉൾപ്പെടെ പ്രതിപക്ഷമാണ് ഭരിക്കുന്നത്. ബിജെപിയുടെ നഗരസഭ കൗണ്‍സിലർമാർക്ക് അവിശ്വാസത്തെ പിന്തുണയ്ക്കാൻ താത്പര്യമില്ലായിരുന്നു. ബിജെപിയുടെ സംസ്ഥാനനേതാവ് ഇന്നലെ രാവിലെ കോട്ടയത്ത് എത്തി കൗണ്‍സിലർമാർക്ക് നിർദേശം നൽകുകയായിരുന്നു. ഇത് സംസ്ഥാനതലത്തിലുള്ള സിപിഎം-ബിജെപി കൂട്ടുകെട്ടിന്‍റെയും പരസ്പര സഹയ കന്പനിയുടെ അടിസ്ഥാനത്തിലാണ്. കോണ്‍ഗ്രസിന്‍റെ 22 കൗണ്‍സിലർമാരും ഒറ്റക്കെട്ടാണ്. ഒരഭിപ്രായ ഭിന്നതയുമില്ല. പ്രതിപക്ഷ കൗണ്‍സിലർമാരിൽ വിശ്വാസമില്ലാത്തതിനാൽ സിപിഎം പോലീസ് സുരക്ഷയിൽ പ്രത്യേക വാഹനത്തിൽ നഗരസഭയിലെത്തിക്കുകയാണെന്നും ഡിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. ബിജെപി-സിപിഎം നേതാക്കളുടെയാണെന്ന രീതിയിൽ ചില വോയ്സ് സന്ദേശങ്ങൾ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നുണ്ട്.

നാട്ടകം സുരേഷ്
ഡിസിസി പ്രസിഡന്‍റ്
പ്രതിപക്ഷവും ബിജെപിയും
വികസനം തടസപ്പെടുത്തി
കോട്ടയം: ചെയർപേഴ്സണ്‍ സ്ഥാനത്ത് എത്തിയ നാൾ മുതൽ പ്രതിപക്ഷവും ബിജെപിയും വികസനം തടസപ്പെടുത്തുന്ന നയസമീപനമാണ് സ്വീകരിച്ചിരുന്നത്. വ്യക്തിപരമായ അധിക്ഷേപവുമുണ്ടായി. കൗണ്‍സിൽ യോഗങ്ങൾ തടസപ്പെടുത്തുന്നതുൾപ്പെടെയുള്ള സമീപനം പ്രതിപക്ഷം സ്വീകരിച്ചു. ഒരു പദ്ധതി പോലും ലാപ്സാക്കിയിട്ടില്ല. സാങ്കേതിക തകരാറുമൂലമാണു പദ്ധതി സമർപ്പിക്കാൻ കാലതാമസമുണ്ടായത്. പല നഗരസഭകൾക്കും ഇതു സംഭവിച്ചിട്ടുണ്ട്.

ബിൻസി സെബാസ്റ്റ്യൻ

ജനാധിപത്യത്തോടുള്ള വെല്ലുവിളി
കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ എസ്ഡിപിയെ കൂട്ടുപിടിച്ചു യുഡിഎഫ് ഭരണം അട്ടിമറിച്ച എൽഡിഎഫ്, കോട്ടയം മുനിസിപ്പാലിറ്റി ബിജെപിയെ കൂട്ടുപിടിച്ച് ഭരണം അട്ടിമറിച്ചിരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടന്പിൽ. ഇത്തരം അവിഹിത കൂട്ടുകെട്ടിലൂടെ കേരളത്തിലെ എൽഡിഎഫ് വർഗീയ കക്ഷികളുടെ ഫെഡറേഷനായി മാറിയിരിക്കുകയാണെന്നും സജി മഞ്ഞക്കടന്പിൽ ആരോപിച്ചു.

സജി മഞ്ഞക്കടന്പിൽ
യുഡിഎഫ് ജില്ലാ ചെയർമാൻ