മാഞ്ഞൂരിനെ മാതൃകയാക്കി മറ്റു പഞ്ചായത്തുകളും വില കുറയ്ക്കണം
Friday, September 24, 2021 11:16 PM IST
കടുത്തുരുത്തി: മാഞ്ഞൂർ പഞ്ചായത്തധികൃതർ ഇടപെട്ട് പോത്തിറച്ചി വില 340 ആയി ഏകീകരിച്ചതുപോലെ മറ്റു പഞ്ചായത്തുകളിലും പോത്തിറിച്ചയുടെ വില ഏകീകരിക്കണമെന്ന ആവശ്യം ശക്തമായി.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിവിധതരം ഇറച്ചികൾക്കു പ്രത്യേകിച്ചു പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നത്. മുളക്കുളം, കടുത്തുരുത്തി, ഞീഴൂർ, തലയോലപ്പറന്പ് തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം പല സ്ഥലത്തും പലവിലയാണ്. 360 മുതൽ 380 രൂപാ വരെയാണു തരംപോലെ കച്ചവടക്കാർ ഈടാക്കുന്നത്.
മാഞ്ഞൂർ പഞ്ചായത്തധികൃതർ ഇടപെട്ട് കഴിഞ്ഞദിവസം പഞ്ചായത്ത് പരിധിയിൽ പോത്തിറിച്ചി വ്യാപാരം നടത്തുന്നവരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. 380 രൂപയായിരുന്നു ഈ പ്രദേശത്ത് പോത്തിറച്ചിക്ക് ഈടാക്കിയിരുന്നത്.
ഉപഭോക്തൃ കോടതിയിൽനിന്നുള്ള നിർദേശവും ജില്ലാ കളക്ടറുടെ നിർദേശവുമനുസരിച്ചു ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ പോത്തിറച്ചിയുടെ വില ഏകീകരിക്കാനും ന്യായവിലയിലെത്തിക്കാനും ഇടപെടണമെന്നാവശ്യപെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽനിന്നും പഞ്ചായത്ത് സെക്രട്ടിമാർക്ക് രേഖാമൂലം കത്ത് നൽകിയിരുന്നു. ഇതനുസരിച്ചാണു മാഞ്ഞൂർ പഞ്ചായത്ത് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വരും ദിവസങ്ങളിൽ മറ്റ് ഇറച്ചി വ്യാപാരം നടത്തുന്നവരെ വിളിച്ചു ചേർത്ത് അത്തരക്കാരുടെ വിൽപനയിലും വിലനിലവാരം ഏകീകരിക്കുമെന്നാണ് മാഞ്ഞൂർ പഞ്ചായത്തധികൃതർ അറിയിച്ചിരിക്കുന്നത്.
ജില്ലയിൽ പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നതെന്നും വില കുറയ്ക്കണമെന്നുമാവശ്യപ്പെട്ട് പെരുവ സ്വദേശി റിട്ട. അധ്യാപകൻ കളരിക്കൽ കെ.വി. ജോർജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനു പരാതി നൽകിയിരുന്നു.
ഇതു തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നു പറഞ്ഞ് ജില്ലാ പഞ്ചായത്ത് ഭക്ഷ്യവകുപ്പ് മന്ത്രിക്ക് നിവേദനം കൈമാറുകയായിരുന്നു. തന്‍റെ പരാതിയിൽ നടപടിയെന്തായി എന്നറിയുന്നതിന് മുന്പ് ഹൃദയാഘാതം മൂലം ജോർജ് മരണമടഞ്ഞു.
ആരോഗ്യവകുപ്പിന്‍റെ യാതൊരുവിധ പരിശോധനയും ഇല്ലാതെയാണു വിവിധ കേന്ദ്രങ്ങളിൽ കശാപ്പ് ശാലകൾ പ്രവർത്തിക്കുന്നത്.
കശാപ്പുശാലകളിൽ വില എഴുതി പ്രദർശിപ്പിക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ നിബന്ധകൾ പാലിച്ചായിരിക്കണം കശാപ്പു നടത്തേണ്ടതെന്നും ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കുമെന്നും നിബന്ധന ലംഘിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നുമാണ് മാഞ്ഞൂർ പഞ്ചായത്ത് അധികൃതർ അറിയിച്ചിരിക്കുന്നത്.
നിവേദനം നൽകി
മുളക്കുളം പഞ്ചായത്തിൽ പോത്തിറിച്ചിയുടെ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതികരണവേദി പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. വാസുദേവൻ നായർക്ക് നിവേദനം നൽകി. നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ 11നു പഞ്ചായത്ത് പ്രദേശത്തെ കശാപ്പുകാരുടെയും കോൾഡ് സ്റ്റോറേജ് വ്യാപാരികളുടെയും ആരോഗ്യവകുപ്പധികൃതരുടെയും യോഗം വിളിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
മുളക്കുളത്ത് 360 മുതൽ 380 രൂപ വരെയാണു കച്ചവടക്കാർ ഈടാക്കുന്നുന്നത്.