ടര്‍പ്പോളിന്‍ കുടിലിലെ ഒറ്റമുറിയില്‍നിന്ന് സുരക്ഷിത ഭവനത്തിലേക്ക്
Friday, September 24, 2021 9:39 PM IST
പാലാ: വിഷ്ണുപ്രിയയ്ക്കും ശിവപ്രിയയ്ക്കും കൃഷ്ണപ്രിയയ്ക്കും സ്വസ്ഥമായി പഠിക്കാനും അന്തിയുറങ്ങാനും സുരക്ഷിത ഭവനമൊരുങ്ങി. ടര്‍പ്പോളിന്‍ കുടിലിലെ പരാധീനതകളില്‍നിന്ന് മോചനംനേടി തോടനാല്‍ കരുവാലയില്‍ ഷാജി–കുമാരി ദമ്പതിമാര്‍ തങ്ങളുടെ മൂന്ന് പെണ്‍മക്കളുമായി പുതിയ വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ നിര്‍ധന കുടുംബത്തിന്‍റെ വീടെന്ന സ്വപ്‌നത്തിനാണ് സാക്ഷാത്ക്കാരമായത്.
സിപിഎം കൊഴുവനാല്‍ ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏഴര ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച് നല്‍കുന്ന പുതിയ വീടിന്‍റെ താക്കോല്‍ദാനം 26ന് രാവിലെ ഒന്പതിന് പന്നിയാമറ്റം കവലയില്‍ ചേരുന്ന സമ്മേളനത്തില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും.
ഏഴ് വര്‍ഷമായി ടര്‍പ്പോളിന്‍ മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഇവർ ജീവിതം നയിച്ചുവന്നത്. കുടുംബത്തിന്‍റെ ദൈന്യാവസ്ഥ കണ്ട് സിപിഎം തോടനാല്‍ ബ്രാഞ്ച് നടത്തിയ ഇടപെടലാണ് ലോക്കല്‍ കമ്മിറ്റിയുടെ ഭവനപദ്ധതിയില്‍ പുതിയ വീട് നിര്‍മിച്ച് നല്‍കാന്‍ നടപടിയായത്. 650 ചതുരശ്രയടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കോണ്‍ക്രീറ്റ് ഭവനത്തില്‍ രണ്ട് മുറി, അടുക്കള, ഹാള്‍, സിറ്റൗട്ട്, ശുചിമുറി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.പാര്‍ട്ടി അംഗങ്ങള്‍, സുമസ്കരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരുടെയും സഹായത്തോടെയാണ് നിർമാണം പൂര്‍ത്തിയാക്കിയത്.
നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ എം. ശ്രീകുമാര്‍, ലോക്കല്‍ സെക്രട്ടറി സെന്നി സെബാസ്റ്റ്യന്‍, എ.ആര്‍ ശിവശങ്കരന്‍നായര്‍ എന്നിവര്‍ ഭാരവാഹികളായുള്ള സമിതിക്കായിരുന്നു നിര്‍മാണ ചുമതല. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, ജില്ലാ കമ്മിറ്റിയംഗം ആര്‍.ടി. മധുസൂദനന്‍, പാലാ ഏരിയാ സെക്രട്ടറി പി.എം. ജോസഫ്, ഏരിയാ കമ്മിറ്റിയംഗം ടി.ആര്‍. വേണുഗോപാല്‍ എന്നിവരും സഹായമേകി ഒപ്പമുണ്ടായിരുന്നു.