പട്ടയം: സ്പെഷല്‍ ഓഫീസറെ നിയോഗിക്കണമെന്ന്
Friday, September 24, 2021 9:38 PM IST
കോട്ടയം: മണിമല ആലപ്ര, പമ്പാവാലി, പൊന്തന്‍പുഴ, വളകോടി ചതുപ്പ്, അംബേദ്കര്‍ കോളനി അടക്കം വിവിധയിടങ്ങളിലായി 668 പേര്‍ക്ക് കൈവശഭൂമിക്ക് പട്ടയം ലഭിക്കാനുണ്ടെന്നും ഇതിനായി സ്പെഷല്‍ ഓഫീസറെ നിയോഗിക്കണമെന്നും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്. വനമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോട്ടയം കളക്ടറേറ്റില്‍ കൂടിയ വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന മണ്ഡലങ്ങളിലെ എംഎല്‍എമാരുടെയും വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ചീഫ് വിപ്പ് ഇക്കാര്യം ഉന്നയിച്ചത്.
കാഞ്ഞിരപ്പള്ളി ബൈപ്പാസിനായുള്ള സ്ഥലങ്ങളിലെ മരങ്ങളുടെ വാല്യുവേഷന്‍ എടുത്തു നല്‍കുന്നതിന് സാമൂഹിക വനവത്കരണ വിഭാഗം അടിയന്തര നടപടിയെടുക്കണമെന്നും അതിര്‍ത്തി മേഖലകളില്‍ കാട്ടുപന്നിശല്യം രൂക്ഷമാണെന്നും കുറുക്കന്‍റെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സത്വരനടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടുപന്നി ശല്യം നേരിടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി യോഗത്തില്‍ പങ്കെടുത്ത വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഹൈറേഞ്ച് സര്‍ക്കിള്‍) ജോര്‍ജി പി. മാത്തച്ചന്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഫീല്‍ഡ് ഡയറക്ടര്‍ പ്രൊജക്ട് ടൈഗര്‍ പ്രമോദ് പി.പി., അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ് എന്നിവര്‍ പ്രസംഗിച്ചു.