വാഹനമിടിച്ച നായക്കുട്ടിക്ക് രക്ഷകരായി പരിസ്ഥിതി പ്രവർത്തകർ
Friday, September 24, 2021 9:38 PM IST
പൊൻകുന്നം: വാഹനമിടിച്ച് പരിക്കേറ്റ നായക്കുട്ടിയെ പരിസ്ഥിതി പ്രവർത്തകരും മൃഗസ്‌നേഹികളും ചേർന്ന് മൃഗാശുപത്രിയിലെത്തിച്ചു. ഇന്നലെ പകലാണ് കാഞ്ഞിരപ്പള്ളി കോടതി പടിക്കൽ നാല് മാസത്തോളം പ്രായമുള്ള നായക്കുട്ടിയെ വാഹനമിടിച്ചത്. പരിക്കേറ്റ നായക്കുട്ടിയെ അഭിഭാഷകരും മറ്റും ചേർന്ന് കോടതി വളപ്പിൽ വെള്ളവും ഭക്ഷണവും മറ്റും നൽകി പരിചരിച്ചു. അഭിഭാഷകനായ ഗിരീഷ് എസ്. നായർ വിവരമറിയിച്ചതിനെ തുടർന്ന് പരിസ്ഥിതി പ്രവർത്തകനും മൃഗസ്‌നേഹിയുമായ എസ്. ബിജു സുഹൃത്തുക്കൾ ബോബിൻ ദേവസ്യ, പി.കെ.റോബിൻ എന്നിവർക്കൊപ്പം സ്ഥലത്തെത്തി. പിന്നീട് ഇവർ നായക്കുട്ടിയെ കാഞ്ഞിരപ്പള്ളി വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. ഡോ. ബിനു ഗോപിനാഥ് നായയെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകളും നിർദേശങ്ങളും നൽകുകയും ചെയ്തു. ആവശ്യമെങ്കിൽ പിന്നീട് വിദഗ്ധ പരിശോധന വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. എതാനും മാസങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ മറ്റൊരു നായയെയും എസ്. ബിജുവിന്‍റെ നേതൃത്വത്തിൽ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു.