തിലകൻ സ്മാരക സംസ്കാരിക നിലയത്തിന്‍റെ പ്രാരംഭ നടപടികൾക്ക് തുടക്കമായി
Friday, September 24, 2021 9:38 PM IST
മുണ്ടക്കയം: നടൻ തിലകന് ജന്മനാട് ഒരുക്കുന്ന തിലകൻ സ്മാരക സാംസ്കാരിക നിലയത്തിന്‍റെ പ്രാരംഭ നടപടികൾക്ക് തുടക്കമായി. ബസ് സ്റ്റാന്‍ഡിന് സമീപമാണ് രണ്ടു കോടി രൂപ മുതൽ മുടക്കി സാംസ്കാരിക നിലയവും ഓഡിറ്റോറിയവും നിർമിക്കുന്നത്. പദ്ധതി പ്രദേശത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. തിലകന്‍റെ ഒന്പതാം ചരമ വാർഷിക ദിനത്തിൽ തന്നെ പദ്ധതിയുടെ പ്രാരംഭ നടപടിക്ക് തുടക്കമാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു സംഘം ഇന്നലെ സ്ഥലം സന്ദർശിച്ചത്.
2020 - 21 വർഷത്തെ സംസ്ഥാന ബജറ്റിൽ തോമസ് ഐസക്ക് ധനമന്ത്രിയായിരിക്കെയാണ് തിലകൻ സ്മാരക സാംസ്കാരികനിലയം പണിയുവാൻ ഒരു കോടി രൂപ ബജറ്റിൽ തുക വകയിരുത്തിയത്. ബാക്കി വരുന്ന തുക ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ കണ്ടെത്തുവാനാണ് ലക്ഷ്യമിടുന്നത്. സാങ്കേതിക തടസങ്ങൾ മൂലം ഇതിന്‍റെ തുടർ നടപടികൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഇടപെട്ട് സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കി പദ്ധതി യാഥാർഥ്യത്തിലേക്ക് എത്തിക്കുകയായിരുന്നു.
സാംസ്കാരിക നിലയത്തിന്‍റെയും ഓഡിറ്റോറിയത്തിന്‍റെയും നിർമാണം രണ്ടു വർഷംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.