ടോറസുകൾ തട്ടി റോഡിൽ പൊട്ടിവീഴുന്ന കേബിളുകൾ അപകടക്കുരുക്കാകുന്നു
Friday, September 24, 2021 12:14 AM IST
ഏറ്റുമാനൂർ: ആർപ്പൂക്കരയിൽ ടോറസുകൾ തട്ടി റോഡിൽ പൊട്ടിവീഴുന്ന കേബിളുകൾ അപകടക്കുരുക്കുകളാകുന്നു.
പടിഞ്ഞാറൻ പ്രദേശങ്ങളിൽ പാടശേഖരങ്ങൾക്കു നടുവിലൂടെയുള്ള റോഡുകളുടെ വശങ്ങളിലും റോഡുകൾക്ക് കുറുകെയുമുള്ള സർവീസ് വയറുകളും കേബിളുകളും ടോറസുകൾ തട്ടിപൊട്ടുന്നത് പതിവു സംഭവമാണ്. ഇങ്ങനെ പൊട്ടിക്കിടക്കുന്ന കേബിളുകൾ പലപ്പോഴും വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. കൂടുതലും ഇരുചക്രവാഹന യാത്രികരാണ് ഇതുമൂലം അപകടത്തിൽ പെടുന്നത്.
ഇന്നലെ മെഡിക്കൽ കോളജ് - കരിപ്പൂത്തട്ട് റോഡിലെ കൊല്ലന്തറയിൽ വച്ച് ചാത്തമാലിൽ സി.ജെ. മാത്യു (68) അപകടത്തിൽപ്പെട്ടതും സമാന രീതിയിലാണ്. മെഡിക്കൽ കോളജ് ഭാഗത്തുനിന്നും കരിപ്പൂത്തട്ട് ഭാഗത്തേക്ക് സ്കൂട്ടറിൽ പോയ മാത്യുവിന്‍റെ കഴുത്തിൽ പൊട്ടിക്കിടന്ന കേബിൾ കുരുങ്ങുകയായിരുന്നു. നെഞ്ചടിച്ചു നിലത്തു വീണ മാത്യുവിനു വലിയ അപകടം സംഭവിക്കാതിരുന്നത് ഹെൽമറ്റ് ധരിച്ചിരുന്നതുകൊണ്ടും സ്പീഡ് കുറവായിരുന്നതിനാലുമാണ്.
ഹെൽമറ്റ് ധരിക്കുന്നതുകൊണ്ടും കറുത്ത നിറമായതുകൊണ്ടും കേബിൾ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. വൈകുന്നേരങ്ങളിൽ അസ്തമയ സൂര്യന്‍റെ വെളിച്ചം കണ്ണിലടിക്കുന്നതും കാഴ്ച മറയ്ക്കും. റോഡ് നിർമാണത്തിനുള്ള മണ്ണുമായി പോകുന്ന ടോറസുകൾ അമിതവേഗത്തിൽ പായുന്നതാണ് കേബിളുകൾ നിരന്തരം പൊട്ടുന്നതിനു കാരണമാകുന്നത്.
ടോറസിനെക്കാൾ ഉയരത്തിൽ കേബിളുകൾ വലിക്കുകയും ടോറസിന്‍റെ അമിതവേഗം നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ അപകടങ്ങൾ ആവർത്തിക്കും.