അവിശ്വാസത്തെ ബിജെപി പിന്തുണച്ചേക്കും
Friday, September 24, 2021 12:14 AM IST
കോട്ടയം: അവിശ്വാസത്തെ ബിജെപി പിന്തുണച്ചേക്കും. രാഷ്‌ട്രീയ തീരുമാനത്തിന്‍റെ ഭാഗമായാണ് എൽഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണയ്ക്കുന്നത്. നഗരസഭാ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ബിജെപിയിൽ ചർച്ചകൾ സജീവമാണ്. അവിശ്വാസത്തെ പിന്തുണയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്.
അർധരാത്രിയിലും പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്‍റ് നോബിൾ മാത്യുവിന്‍റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു. അവിശ്വാസത്തെ അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതുമായ വിപ്പ് ജില്ലാ പ്രസിഡന്‍റ് എഴുതി തയാറാക്കി. സംസ്ഥാന നേതൃത്വത്തിന്‍റെ അന്തിമതീരുമാനം വരുന്ന മുറയ്ക്ക് വിപ്പ് അംഗങ്ങൾക്കു കൈമാറും. രാഷ്‌ട്രീയപരമായ തീരുമാനമെടുക്കുമെന്നാണ് ജില്ലാ നേതൃത്വം രാത്രി വൈകിയും അറിയിച്ചിരിക്കുന്നത്.
അതേസമയം, അവിശ്വാസം പരാജയപ്പെടുത്താൻ കോണ്‍ഗ്രസ് നീക്കങ്ങളും സജീവമായി നടന്നിരുന്നു. ബിജെപിയിലെ എട്ടു കൗണ്‍സിലർമാരുടെയും നഗരസഭയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാമെന്ന് ഉന്നത നേതാക്കൾ അറിയിച്ചു. ഓരോ അംഗത്തെയും ഇടനിലക്കാർ നേരിട്ടു വിളിച്ചതായാണ് വിവരം.

ചെയർപേഴ്സന്‍റെ ഭരണപരമായ വീഴ്ചയ്ക്കൊപ്പം തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന ആക്ഷേപവും ബിജെപി കൗണ്‍സിലർമാർ ഉന്നയിച്ചിരുന്നു.