കോട്ടയം നഗരസഭ: അവിശ്വാസം ഇന്നു ചർച്ചയ്ക്ക്
Friday, September 24, 2021 12:14 AM IST
കോട്ടയം: കോട്ടയം നഗരസഭാ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ഇന്നു ചർച്ചയ്ക്കെടുക്കും. രാവിലെ 11നു കൗണ്‍സിൽ ഹാളിലാണു ചർച്ചയും തുടർന്നു വോട്ടെടുപ്പും. 52 അംഗങ്ങളുള്ള നഗരസഭയിൽ അവിശ്വാസം പാസാകണമെങ്കിൽ 27 പേരുടെ പിന്തുണ വേണം. എൽഡിഎഫിന് 22ഉം ബിജെപിക്ക് എട്ടും അംഗങ്ങളാണുള്ളത്. യുഡിഎഫിന് ചെയർപേഴ്സണ്‍ ഉൾപ്പെടെ 22 അംഗങ്ങളുമുണ്ട്. ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ സ്വതന്ത്ര അംഗമായി വിജയിച്ചുവന്ന് യുഡിഎഫിനൊപ്പം ചേരുകയായിരുന്നു. അവിശ്വാസത്തെ ബിജെപി പിന്തണച്ചാൽ ബിൻസി സെബാസ്റ്റ്യന് ചെയർപേഴ്സണ്‍ പദം ഒഴിയേണ്ടിവരും.
ബിജെപി തീരുമാനത്തിൽ അവ്യക്തത തുടരുകയാണ്. പിന്തുണയ്ക്കണമെന്ന് ഒരു വിഭാഗം പറയുന്പോൾ മറു വിഭാഗത്തെ ഇതിനെ എതിർക്കുകയാണ്. കഴിഞ്ഞദിവസം ചേർന്ന ബിജെപി യോഗത്തിൽ പാർട്ടിയുടെ എട്ടു കൗണ്‍സിലർമാരും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന തീരുമാനമാണ് ഉയർന്നത്. അതുമൂലമുണ്ടാകുന്ന രാഷ്‌ട്രീയ ആരോപണങ്ങൾ ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടിയെങ്കിലും പിന്നോട്ടു പോകാൻ കൗണ്‍സിലർമാർ തയാറായില്ല. ബിജെപി ജില്ലാ പ്രസിഡന്‍റ് സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത് അന്തിമതീരുമാനം ഇന്നു വ്യക്തമാക്കും. എൽഡിഎഫിനു പിന്നാലെ ബിജെപിയും ഭരണത്തിനെതിരേ പ്രതിഷേധം നടത്തിയിരുന്നു.
സാധ്യതകൾ:
1. എട്ട് അംഗങ്ങളുള്ള ബിജെപി പിന്തുണച്ചാൽ അവിശ്വാസം പാസാകും. ചെയർപേഴ്സണ്‍ രാജിവയ്ക്കേണ്ടിവരും.
2. ചർച്ചയിൽ ബിജെപി പങ്കെടുത്തു വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നാൽ അവിശ്വാസം പാസാകില്ല. ചെയർപേഴ്സണു തുടരാം.

""യുഡിഎഫ് അംഗങ്ങൾ ഒറ്റക്കെട്ടായി അവിശ്വാസ പ്രമേയ ചർച്ചയിൽനിന്നു വിട്ടുനിൽക്കും. എൽഡിഎഫ് അവിശ്വാസം പരാജയപ്പെടും.''
ബി. ഗോപകുമാർ
വൈസ്ചെയർമാൻ
""അവിശ്വാസത്തെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ബിജെപിയുടെ പിന്തുണ എൽഡിഎഫ് തേടുമെന്നു കരുതുന്നില്ല. ബിജെപി എൽഡിഎഫിനെ പിന്തുണയ്ക്കാനുള്ള സാധ്യതയുമില്ല.''
ബിന്ദു സന്തോഷ് കുമാർ
ചെയർപേഴ്സണ്‍
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി
""അവിശ്വാസം രാഷ്‌ട്രീയ പ്രേരിതമല്ല. വികസനപ്രവർത്തനങ്ങളിൽ മുരടിപ്പാണ്. കെടുകാര്യസ്ഥതയാണ് നടക്കുന്നത്. അവിശ്വാസത്തെ ആർക്കും അനുകൂലിക്കാം. ആരുടെയും പിന്തുണ തേടില്ല. ആരുമായും ചർച്ച നടത്തിയിട്ടില്ല.’’
ഷീജ അനിൽ
കൗണ്‍സിൽ അംഗം
എൽഡിഎഫ്
""ബിജെപി അംഗങ്ങൾ ഒറ്റക്കെട്ടായിനിന്നു പാർട്ടി തീരുമാനം നടപ്പാക്കും. സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതിയോടെ പാർട്ടിയുടെ തീരുമാനം ഇന്ന് രാവിലെ പ്രഖ്യാപിക്കും.’’
കെ. ശങ്കരൻ
ചെയർമാൻ
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി
നഗരസഭാ ചെയർപേഴ്സനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് രാഷ്‌ട്രീയമായി നേരിടും. യുഡിഎഫ് ഒറ്റക്കെട്ടാണ്. ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും എൽഡിഎഫ് അവിശ്വാസവുമായി കടന്നു വന്നിരിക്കുന്നത് വികസനരംഗത്തും ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന കോട്ടയം നഗരസഭാ ഭരണത്തെ അപകീർത്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്. ജനങ്ങൾ പുച്ഛിച്ചു തള്ളുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽനിന്നും യുഡിഎഫ് വിട്ട് നിൽക്കും.
നാട്ടകം സുരേഷ്
ഡിസിസി പ്രസിഡന്‍റ്