കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടാനും മറ്റു സ്ഥലങ്ങളിലേക്കു മാറ്റാനും നടത്തുന്ന ശ്രമം അനുവദിക്കില്ല: മോൻസ് ജോസഫ്
Thursday, September 23, 2021 11:19 PM IST
കടുത്തുരുത്തി: കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് അടച്ചുപൂട്ടാനും മറ്റു സ്ഥലങ്ങളിലേക്കു മാറ്റിക്കൊണ്ടു പോകാനും ചില കേന്ദ്രങ്ങൾ നടത്തുന്ന ശ്രമം അനുവദിക്കില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ. കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിനുവേണ്ടി ആപ്പാഞ്ചിറയിൽ സംസ്ഥാന സർക്കാർ കൈമാറിയ എട്ട് ഏക്കർ സ്ഥലത്ത് കെട്ടിട നിർമാണം നടത്തുന്നതിന് മുന്നോടിയായി കൃഷി വകുപ്പിൽനിന്നും സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കാനുള്ള അനുമതി നൽകാതെ കഴിഞ്ഞ ആറു വർഷമായി സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് തടസപ്പെടുത്തിയിരിക്കുന്നത് കേന്ദ്രീയ വിദ്യാലയത്തെ തകർക്കാനുള്ള ഗൂഢാലോചനയാണോയെന്ന് സംശയിക്കുന്നതായി മോൻസ് ജോസഫ് പറഞ്ഞു.
കേന്ദ്രീയ വിദ്യാലയത്തിനു വേണ്ടി വിട്ടു നൽകിയിരിക്കുന്ന സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തിയാൽ പാരിസ്ഥിതികാഘാതം ഉണ്ടാകുമെന്നുള്ള ചിലരുടെ അനാവശ്യ തടസവാദമാണ് കുഴപ്പങ്ങളുടെ മുഖ്യകാരണം. ഇത് പരിഹരിക്കാൻ എൽഡിഎഫ് സർക്കാർ തയാറായിട്ടില്ല.
വെള്ളൂർ എച്ച്എൻഎൽ കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദിയാലയത്തിന് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ 11, 12 ക്ലാസുകൾക്കുള്ള അനുമതി ഈ വർഷം ലഭിക്കാത്ത സാഹചര്യം വന്നിരിക്കുകയാണ്. ഇതിന് അടിയന്തര പരിഹാരമായിട്ടാണ് വെള്ളൂർ എച്ച്എൻഎൽ കോന്പൗണ്ടിലുള്ള കെട്ടിടം 11, 12 ക്ലാസുകൾക്ക് വേണ്ടി സജ്ജമാക്കിയിട്ടുള്ളത്. ഇതിനാവശ്യമായ അനുമതി എംഎൽഎയെന്ന നിലയിൽ നടത്തിയ ഇടപെടലിനെത്തുടർന്ന് കിൻഫ്രയിൽനിന്ന് ലഭിച്ചിരുന്നു. എന്നാൽ, കേന്ദ്രീയ വിദ്യാലയ അഥോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കെട്ടിട നിർമാണം ആരംഭിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇക്കാര്യം പരിഹരിക്കാൻ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ സ്ഥലം എംപി വിളിച്ചു ചേർത്ത യോഗത്തിൽ ഉണ്ടായ തീരുമാനം നാട്ടുകാരിൽനിന്നും രക്ഷിതാക്കളിൽനിന്നും പണപ്പിരിവ് നടത്താനാണെന്നും മോൻസ് ജോസഫ് ആരോപിച്ചു.
കടുത്തുരുത്തി കെവി സ്കൂളുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽനിന്ന് അനുകൂല നടപടി ഉണ്ടാകുന്നതിനും ഇപ്പോൾ സംഭവിച്ചിരിക്കുന്ന തെറ്റായ നിലപാടുകൾ തിരുത്തിക്കുന്നതിനും ശക്തമായ ഇടപെടൽ വീണ്ടും നടത്തുമെന്ന് മോൻസ് ജോസഫ് അറിയിച്ചു. കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാൻ പുതിയതായി ആരും വരേണ്ട കാര്യമില്ലെന്നും എംഎൽഎ പറഞ്ഞു.