വെച്ചൂർ‌ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വൈക്കം പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ ധർണ നടത്തി
Thursday, September 23, 2021 11:19 PM IST
വൈക്കം: വൈക്കം - വെച്ചൂർ റോഡ് തകർന്നു ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗതം ദുഃസഹമായതിൽ പ്രതിഷേധിച്ചു വെച്ചൂർ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വൈക്കം പിഡബ്ല്യുഡി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിനു മുന്നിൽ ധർണ നടത്തി.
വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിൻസി ജോസഫിന്‍റെ അധ്യക്ഷതയിൽ നടന്ന സമരം വെച്ചൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. കുണ്ടും കുഴിയുമായ റോഡിൽ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും മറിഞ്ഞു നിരവധി പേർക്കാണു പരിക്കേൽക്കുന്നതെന്നും റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമിക്കാൻ കിഫ്ബിക്കു കൈമാറിയെന്നു പറഞ്ഞ് അധികൃതർ കൈകഴുകയാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ഷൈലകുമാർ ആരോപിച്ചു. റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ബഹുജനങ്ങളെ സംഘടിപ്പിച്ചു പിഡബ്ല്യുഡി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എൻജിനിയറുടെ കാര്യാലയത്തിനു മുന്നിൽ അനശ്ചിതകാല നിരാഹാര സമരം നടത്താനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമെന്നു പഞ്ചായത്ത് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. പഞ്ചായത്ത് അംഗങ്ങളായ പി.കെ. മണിലാൽ, സോജി ജോർജ്, ആൻസി തങ്കച്ചൻ, ബിന്ദുരാജു, സ്വപ്ന മനോജ് തുടങ്ങിയവർ സംബന്ധിച്ചു.
12 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലെ വൈക്കം ചേരുംചുവട് പാലം ജംഗ്ഷൻ മുതൽ റോഡിലെ പ്രധാന കവലകളും വളവുകളുമടക്കം തകർന്ന് റോഡ് അപകടക്കെണിയായി മാറിയിരിക്കുകയാണ്. റോഡിലെ തോട്ടകം ഗവണ്‍മെന്‍റ് എൽപി സ്കൂളിനു സമീത്തെ വളവ്, ഉല്ലല, പുത്തൻപാലം, ഇടയാഴം ജംഗ്ഷൻ, ബണ്ട് റോഡ്, ചേരകുളങ്ങര ജംഗ്ഷൻ, തണ്ണീർമുക്കം ബണ്ടിലെ വെച്ചൂർ പരിധിയിലെ ഭാഗം തുടങ്ങിയ സ്ഥലങ്ങളിൽ വലിയകുഴികൾ രൂപപ്പെട്ടതിനാൽ കാൽനട പോലും ദുഷ്കരമായിരിക്കുകയാണ്.
ഇടയാഴം ജംഗ്ഷനിൽ മത്സ്യക്കുളത്തിനു സമാനമായ ഗർത്തമാണുള്ളത്. ചേരകുളങ്ങര ഭാഗത്ത് റോഡിൽ പാകിയിരുന്ന ടൈലിന്‍റെ പുറത്താണ് ടാർ ചെയ്തത്. മഴ കനത്തതോടെ ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടതോടെ വാഹന ഗതാഗതവും കാൽനടയും ഇവിടെ ദുഃസഹമായി.
കോട്ടയം, എറണാകുളം - ആലപ്പുഴ ജില്ലകളിലേക്ക് നൂറു കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡിലൂടെ കുമരകം വിനോദ സഞ്ചാര കേന്ദ്രത്തേിലേക്കും നെടുന്പാശേരി വിമാനത്താവളത്തിലേക്കും നിരവധി വാഹനങ്ങളാണെത്തുന്നത്. വൈക്കത്തെ ഏറ്റവും പ്രധാനപ്പെട്ട റോഡാണിതെങ്കിലും വീതി കുറവായതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. റോഡ് 13 മീറ്റർ വീതിയിൽ പുനർനിർമിക്കുന്നതിനു കിഫ്ബിയിൽ നിന്ന് 92 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലമേറ്റെടുക്കുന്നതിനു നടപടികൾ പോലും പൂർത്തിയായിട്ടില്ല.