വൈക്കം - തവണക്കടവ് ഫെറിയിൽ ഇന്നു മുതൽ മുഴുവൻ ട്രിപ്പുകളും
Thursday, September 23, 2021 11:19 PM IST
വൈക്കം: വൈക്കം - തവണക്കടവ് ഫെറിയിൽ ഇന്നു മുതൽ ബോട്ട് സർവീസ് മുഴുവൻ ട്രിപ്പുകളും നടത്തും. കോവിഡ് വ്യാപനത്തെത്തുടർന്നു യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതോടെ സുരക്ഷ മുൻ നിർത്തി ട്രിപ്പുകളുടെ എണ്ണം കുറയ്ക്കുകയായിരുന്നു. രാത്രി 9.40 വരെ നീണ്ടിരുന്ന സർവീസ് രാത്രി ഒന്പതിനു അവസാനിപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 5.30നാണ് സർവീസ് ആരംഭിച്ചത്. രാത്രി 9.40 വരെ സർവീസ് നടത്തി. രാത്രി ഒന്പതിനു സർവീസ് അവസാനിച്ചിരുന്നതുമൂലം വിവിധ സ്ഥാപനങ്ങളിൽ ജോലി കഴിഞ്ഞു രാത്രി വൈകി എത്തുന്നവർക്കും തൊഴിലാളികൾക്കും 30 കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കേണ്ടി വന്നിരുന്നു. ബോട്ട് സർവീസ് സാധാരണ നിലയിലാക്കണമെന്ന യാത്രക്കാരുടെ നിരന്തരാവശ്യത്തെത്തുടർന്നാണ് അധികൃതർ അനുഭാവപൂർവം നടപടി സ്വീകരിച്ചത്.
വൈക്കത്തുനിന്നുള്ള അവസാന ട്രിപ്പ് രാത്രി ഒന്പതിനും തവണക്കടവിൽനിന്നു 9.20നുമായിരിക്കും അവസാന ട്രിപ്പെന്ന് സ്റ്റേഷൻ മാസ്റ്റർ കെ.ജി. ആനന്ദൻ അറിയിച്ചു.