ശതാബ്ദി പിന്നിടുന്ന വാഴപ്പള്ളി വെസ്റ്റ് പോസ്റ്റ് ഓഫീസിന് സ്വന്തമായി കെട്ടിടം; രൂപരേഖയായി
Thursday, September 23, 2021 10:59 PM IST
ചങ്ങനാശേരി: ശതാബ്ദി പിന്നിടുന്നതും എംസി റോഡരുകിൽ സെന്‍റ് തെരേസാസ് സ്കൂളിന് എതിർവശത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതുമായ വാഴപ്പള്ളി വെസ്റ്റ് പോസ്റ്റ് ഓഫീസിന് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. വാഴപ്പള്ളി വില്ലേജ് ഓഫീസിനടുത്ത് പോസ്റ്റൽ വകുപ്പിനു സ്വന്തമായുള്ള 1.10 ഏക്കർ സ്ഥലത്താണ് പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നതിനുള്ള രൂപരേഖ തയാറാക്കിയിരിക്കുന്നത്.
പദ്ധതി രൂപരേഖ അംഗീകാരത്തിനായി ഡൽഹിയിലെ പോസ്റ്റൽ ഡയറക്‌ടറേറ്റിലേക്ക് സമർപ്പിച്ചതായി സ്ഥലം സന്ദർശിച്ച കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. നാൽപത് വർഷക്കാലമായി മതുമൂലക്കടുത്ത് പോസ്റ്റൽ വകുപ്പിന് സ്വന്തമായി സ്ഥലമുണ്ടെങ്കിലും കെട്ടിടം നിർമിക്കാനുള്ള നടപടികൾ വൈകുകയായിരുന്നു. പുതിയതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടെ ആധുനിക നിലവാരത്തിലുള്ള പോസ്റ്റ് ഓഫീസ് കെട്ടിടവും ചങ്ങനാശേരി പോസ്റ്റ് ഓഫീസ് ഡിവിഷനിലെ പാഴ്സൽ, തപാൽ ഉരുപ്പടികൾ തരംതിരിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. കൂടുതൽ സൗകര്യങ്ങൾ സജ്ജമാക്കുന്നതോടെ ഭാവിയിൽ ഇവിടെ പോസ്റ്റൽ ഹബ്ബായി മാറുമെന്നും എംപി കൂട്ടിച്ചേർത്തു. റെയിൽവേ സ്റ്റേഷനടുത്ത് പ്രവർത്തിച്ചിരുന്ന ആർഎംഎസ് കേന്ദ്രം ഇപ്പോൾ ഹെഡ് പോസ്റ്റ് ഓഫീസിലാണ് പ്രവർത്തിക്കുന്നത്. ഹെഡ് പോസ്റ്റ് ഓഫീസിൽ സ്ഥല ലഭ്യതയും പാർക്കിംഗ് സൗകര്യങ്ങളും കുറവായതിനാൽ ആർഎംഎസും പിന്നീട് വാഴപ്പള്ളി പോസ്റ്റ് ഓഫീസിലേക്കു മാറ്റേണ്ടിവരുമെന്നും പോസ്റ്റ് ഓഫീസ് അധികൃതരും ചൂണ്ടിക്കാട്ടി. പോസ്റ്റൽ ഡയറക്ടറേറ്റിൽനിന്നും അനുമതി ലഭിക്കുന്നതോടെ കെട്ടിട നിർമാണം ആരംഭിക്കാനാകുമെന്നും എംപി പറഞ്ഞു.
രൂപരേഖയിൽ ക്വാർട്ടേഴ്സുകൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും ജീവനക്കാർക്ക് ക്വാർട്ടേഴ്സുകളോട് താത്പര്യക്കുറവായതിനാൽ പിന്നീട് കേന്ദ്ര പോസ്റ്റൽ വകുപ്പിൽനിന്നും അത് വേണ്ടെന്നു വച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സമയത്ത് കുട്ടനാട്ടിലെ എടത്വാ പോസ്റ്റ് ഓഫീസിൽ വെള്ളം കയറുന്ന സാഹചര്യമുള്ളതിനാൽ ഈ പോസ്റ്റ് ഓഫീസിന് വെള്ളപ്പൊക്കത്തെ അതിജീവിക്കത്തക്കവിധമുള്ള പുതിയ കെട്ടിടം നിർമിക്കുന്ന കാര്യം പോസ്റ്റൽ ഡയറക്ടറേറ്റിനെ അറിയിച്ചിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.
പദ്ധതി പ്രദേശവും രൂപരേഖയും കൊടിക്കുന്നിൽ സുരേഷ് എംപി, പോസ്റ്റ് മാസ്റ്റർ ജനറൽ മറിയാമ്മ തോമസ്, ചങ്ങനാശേരി പോസ്റ്റൽ സൂപ്രണ്ട് പി.കെ. സതിമോൾ എന്നിവർ പരിശോധിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മധുരാജും അവർക്കൊപ്പമുണ്ടായിരുന്നു.

അസൗകര്യങ്ങൾക്കു നടുവിൽ
വാഴപ്പള്ളി വെസ്റ്റ് പോസ്റ്റ് ഓഫീസ്

അസൗകര്യങ്ങൾക്കു നടുവിലാണ് വാഴപ്പള്ളി വെസ്റ്റ് പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. എംസി റോഡ് വികസനം നടത്തിയപ്പോൾ ഈ പോസ്റ്റ് ഓഫീസ് കെട്ടിടം റോഡിന്‍റെ വശത്ത് താഴ്ചയിലായി. ഇതോടെ വിവിധ ആവശ്യങ്ങൾക്കെത്തുന്ന വയോജനങ്ങളടക്കമുള്ള ആളുകൾക്ക് പോസ്റ്റ് ഓഫീസിലേക്ക് ഇറങ്ങിച്ചെല്ലാൻ ഏറെ ദുരിതമാണുള്ളത്.
ഇതോടെയാണ് ഈ പോസ്റ്റ് ഓഫീസ് വാഴപ്പള്ളി വില്ലേജിനടുത്ത് പോസ്റ്റൽ വകുപ്പിന് സ്വന്തമായുള്ള സ്ഥലലത്ത് കെട്ടിടം നിർമിച്ച് അങ്ങോട്ടേക്കു മാറ്റാൻ അധികാരികളുടെ ഭാഗത്തുനിന്നും ആലോചനയുണ്ടായിരിക്കുന്നത്.

ചങ്ങനാശേരിയിൽ പാസ്പോർട്ട്
സേവാകേന്ദ്രം ആരംഭിക്കും

ചങ്ങനാശേരി: ചങ്ങനാശേരിയിൽ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കാനുള്ള ആലോചനകളുണ്ടെന്നും ഇതു സംബന്ധിച്ച നിവേദനം കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
സേവാകേന്ദ്രം അനുവദിച്ചാൽ ആദ്യഘട്ടം ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസിൽ ആരംഭിക്കും. പിന്നീട് ഈ കേന്ദ്രം വാഴപ്പള്ളിയിൽ പുതുതായി നിർമിക്കുന്ന പോസ്റ്റ് ഓഫീസ് കെട്ടിടത്തിലേക്കു മാറ്റാനാകുമെന്നും എംപി കൂട്ടിച്ചേർത്തു.