ചങ്ങനാശേരി-കവിയൂർ റോഡ് : തടസങ്ങൾ നീക്കാൻ ജലവിഭവ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം
Thursday, September 23, 2021 10:57 PM IST
ചങ്ങനാശേരി: ചങ്ങനാശേരി-കവിയൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ തിരുവനന്തപുരത്തു വിളിച്ചുചേർത്ത യോഗത്തിൽ പരിഹാരമായതായി ജോബ് മൈക്കിൾ എംഎൽഎ അറിയിച്ചു. കവിയൂർ റോഡിൽ പായിപ്പാട് മുക്കാഞ്ഞിരം മുതൽ ഫാത്തിമാപുരം റെയിൽവേ ഓവർ ബ്രിഡ്ജുവരെയും ഫാത്തിമാപുരം മുതൽ തൃക്കൊടിത്താനം ബൂസ്റ്റിംഗ് പന്പ് സ്റ്റേഷൻ വരെയുമുള്ള രണ്ട് കുടിവെള്ള വിതരണ പദ്ധതി സംബന്ധിച്ച അവലോകനയോഗത്തിലാണ് പ്രശ്നപരിഹാരത്തിനു വഴി തെളിഞ്ഞത്.
രണ്ടു വർഷക്കാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ അടിയന്തരമായി പുനരാരംഭിച്ച് റോഡ് നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ജോബ് മൈക്കിൾ എംഎൽഎ യോഗത്തിൽ ഉന്നയിച്ചു. ചങ്ങനാശേരി-കവിയൂർ റോഡിലൂടെ ചെറുകരക്കുന്നിൽനിന്നും തൃക്കൊടിത്താനം പന്പിംഗ് സ്റ്റേഷൻ വരെയുള്ള കാലപ്പഴക്കം ചെന്ന 150 എംഎം എസി കണ്‍വയൻസ് മെയിൻ മാറ്റി 200എംഎം ഡിഐ പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് കിഫ്ബിയിൽനിന്ന് അനുമതി ലഭിച്ചിരുന്നു. റോഡ് മുറിക്കാൻ അനുമതി നിഷേധിച്ചതുമൂലം ഈ പ്രവർത്തിയുടെ ഭരണാനുമതി പിന്നീട് കിഫ്ബി റദ്ദാക്കിയിരുന്നു. ഇതുമൂലം കരാർ ഏറ്റെടുത്ത കരാറുകാരനു പണി തുടങ്ങുന്നതിന് സാധിച്ചില്ലെന്നും ഇതു കാരണം കഴിഞ്ഞ രണ്ടു വർഷമായി പണി മുടങ്ങിക്കിടക്കുകയാണെന്നും എംഎൽഎ അറിയിച്ചു. ഈ ജോലി തുടങ്ങുന്നതിന് റോഡ് കുഴിക്കുന്നതിന് അനുമതി പിഡബ്ല്യുഡിയിൽനിന്ന് ലഭിക്കണമെന്നും എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു.
റദ്ദു ചെയ്ത
ഭരണാനുമതി വീണ്ടും
നൽകാൻ തീരുമാനം
സൈറ്റ് ലൊക്കേഷൻ സ്കെച്ച് അടിസ്ഥാനമാക്കി കിഫ്ബി അഡീഷണൽ സിഇഒയും കേരള വാട്ടർ അഥോറിറ്റി ടെക്നിക്കൽ മെന്പറും ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഈ വിഷയങ്ങൾ പരിഹിച്ചു.
ഈ പ്രവർത്തിയുടെ ഭരണാനുമതി വീണ്ടും നൽകുമെന്ന് അഡീഷണൽ സിഇഒ യോഗത്തിൽ അറിയിച്ചു. അതോടൊപ്പം പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് മുറിക്കുന്നതിനുള്ള അനുമതി നൽകുന്നതിന് കെആർഎഫ്ബിക്ക് നിർദ്ദേശം നൽകുമെന്ന് കിഫ്ബി അഡീഷണൽ സിഇഒ യോഗത്തിൽ അറിയിച്ചിട്ടുണ്ട്.
കോട്ടയം പിഡബ്ല്യുഡി ഡിവിഷൻ പരിധിയിലുള്ള മുക്കാട്ടുപടി മുതൽ തൃക്കൊടിത്താനം പന്പിംഗ് സ്റ്റേഷൻ വരെയുള്ള റോഡ് മുറിക്കുന്നതിനുള്ള അനുതി ലഭ്യമാക്കുമെന്നു പൊതുമരാമത്ത് ചങ്ങനാശേരി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ യോഗത്തിൽ അറിയിച്ചു.
ചങ്ങനാശേരി കുടിവെള്ള പദ്ധതിക്കു സംസ്ഥാന ബജറ്റിൽ അനുവദിച്ച 10 കോടി രൂപയുടെ ഡിപിആറിനുമേൽ നടപടി സ്വീകരിക്കണമെന്ന എംഎൽഎയുടെ ആവശ്യം പരിഗണിക്കുമെന്നു ടെക്നിക്കൽ മെന്പർ യോഗത്തിൽ ഉറപ്പു നൽകിയതായും എംഎൽഎ പറഞ്ഞു.