ഒന്പതു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ
Thursday, September 23, 2021 10:57 PM IST
കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തു വൻ കഞ്ചാവുവേട്ട. ഒന്പതു കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടി. വെളൂർ കാരാപ്പുഴ പതിനാറിൽചിറ ഭാഗത്ത് കൊച്ചുപറന്പിൽ ബാദുഷ ഷാഹുൽ (24), പത്തനംതിട്ട ചാലപ്പള്ളി കുടകലുങ്കൽ നന്ദനം അഭിഷേക് കെ. മനോജ് (22), തിരുവാർപ്പ് കാഞ്ഞിരം പാറേൽ നാൽപതിൽ പി.ആർ. ജെറിൻ (22) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലയിലേക്കു വൻ തോതിൽ കഞ്ചാവ് എത്തുന്നതായി പോലീസ് സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ജില്ലയിൽ ലഹരി വിരുദ്ധ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. പോലീസ് സംഘം പരിശോധന നടത്തുന്നതിനിടെ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ആർഎംഎസിനു സമീപത്തു ട്രാവൽ ബാഗിൽ കഞ്ചാവുമായി എത്തിയപ്പോഴാണ് യുവാക്കളെ പോലീസ് സംഘം പിടികൂടിയത്. രാവിലെ 9.30നാണ് റെയിവേ സ്റ്റേഷനു മുന്നിൽ നിന്നും ഇവരെ പിടികൂടിയത്.

ട്രെയിനിൽ വൻ തോതിൽ കഞ്ചാവ് എത്തുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതോടെ ദിവസങ്ങളായി ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ഈസ്റ്റ് പോലീസും മഫ്തിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണത്തിലായിരുന്നു. ചെന്നൈ - തിരുവനന്തപുരം മെയിലിൽ കോട്ടയം സ്റ്റേഷനിൽ ഇറങ്ങി നടന്നുവന്ന മൂന്നംഗ സംഘത്തെ സംശയം തോന്നിയ പോലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന ട്രാവൽ ബാഗിൽ നാലു പൊതികളാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവിന്‍റെ ഗന്ധം പുറത്തുവരാത്ത രീതിയിൽ നിരവധി കൂടുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു.

പിടികൂടിയ കഞ്ചാവിന് അഞ്ചു ലക്ഷം രൂപ വിലവരുമെന്നു കണക്കാക്കുന്നു. ആന്ധ്രയിൽനിന്നും എത്തിച്ചതാണെന്നാണു പ്രാഥമിക വിവരം. കോട്ടയം നഗരമധ്യത്തിൽ കുരുമുളക് സ്പ്രേ അടിച്ചു കൊറിയർ സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ബാദുഷ. എക്സൈസ് വകുപ്പ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന പ്രതികൂടിയാണ്. ഗാന്ധിനഗർ, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് എന്നിവിടങ്ങളിൽ അടക്കം 15 ൽപരം കേസുകളിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവിക്കു കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ, ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ റെജോ പി. ജോസഫ്, എസ്ഐ ശ്രീരംഗൻ, എഎസ്ഐ ഷോബി, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ തോമസ് കെ. മാത്യു, പ്രതീഷ് രാജ്, പി.കെ. അനീഷ്, അജയകുമാർ, ശ്രീജിത്ത് ബി. നായർ, എസ്. അരുണ്‍, ഷമീർ, എസ്. അനൂപ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.