സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ‘നീരുറവ്’
Monday, September 20, 2021 11:28 PM IST
തിടനാട്: തിടനാട് പഞ്ചായത്തില്‍ നടപ്പാക്കുന്ന "നീരുറവ്' പദ്ധതിക്ക് മുന്നോടിയായി വിളംബര യാത്ര സംഘടിപ്പിച്ചു. നീരുറവ് യാത്ര എന്ന പേരിലായിരുന്നു വിളംബരം. ജില്ലയിലെ പൈലറ്റ് പ്രൊജക്ടാണ് തിടനാട് പഞ്ചായത്തില്‍ നടപ്പാക്കുന്നത്. മാതൃകാ നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിയാണ് നീരുറവയിലൂടെ ലക്ഷ്യമിടുന്നത്.
മണ്ണ്, ജല സംരക്ഷണം എന്നിവയ്ക്കൊപ്പം മേഖലയിലെ സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയുമെന്ന ലക്ഷ്യത്തോടെയാണ് നീര്‍ത്തടാധിഷ്ഠിത പദ്ധതിയായ നീരുറവ് നടപ്പാക്കുന്നത്. ചിറ്റാറിന്‍റെ കൈവഴിയായ മാടമല ചൊള്ളം പുറം തോടിന്‍റെ നീര്‍ത്തട പ്രദേശമായ 684.9 ഹെക്ടര്‍ സ്ഥലത്താണ് നീരുറവ് നടപ്പാക്കുന്നത്. രണ്ട്, അഞ്ച്, ആറ്, 11, 12, 13, 14 എന്നിങ്ങനെ ഏഴ് വാര്‍ഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൊതുഭൂമിയിലും സ്വകാര്യ ഭൂമിയിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
സുഗമമായ നീരൊഴുക്കിനിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക, ശുചിത്വ മേഖലകളിലെല്ലാമുള്ള ചെറു പ്രൊജക്ടുകള്‍ നീരുറവിലൂടെ നടപ്പാക്കും. കാലിത്തൊഴുത്തുകളുടെയും അസോള ടാങ്കുകളുടെയും നിര്‍മാണം, തീറ്റപ്പുല്‍കൃഷി, കംപോസ്റ്റ് പിറ്റ്, സ്‌കൂളുകളില്‍ ടോയ്‌ലറ്റുകളുടെയും ചുറ്റുമതിലിന്‍റെയും നിര്‍മാണം, കിണര്‍ നിര്‍മാണം, കിണര്‍ റീചാര്‍ജിംഗ് തുടങ്ങി നിരവധി പദ്ധതികളാണ് നീരുറവിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുണത്.
പദ്ധതിയുടെ വിളംബരമായി പദ്ധതി നിര്‍വഹണ മേഖലയില്‍ നടന്ന നീരറിവ് യാത്രയ്ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വിജി വെള്ളുക്കുന്നേല്‍ നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഔസേപ്പച്ചന്‍ വെള്ളുക്കുന്നേല്‍, മിനി സാവിയോ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സ്‌കറിയാ പൊട്ടനാനി, ജില്ലാ അസിസ്റ്റന്‍റ് സെറികള്‍ച്ചര്‍ ഓഫീസര്‍ വി.കെ. ഷീലാ തുടങ്ങിയവര്‍ പങ്കാളികളായി.