നിന്നു തിരിയാനിടമില്ലാതെ ആശുപത്രി കോന്പൗണ്ട്! ജനറല്‍ ആശുപത്രിയുടെ പഴയ കെട്ടിടങ്ങള്‍ പൊളിക്കാനുറച്ച് നഗരസഭ
Monday, September 20, 2021 11:28 PM IST
പാലാ: പാലാ ഗവൺമെന്‍റ് ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത അവസ്ഥ. ജീവനക്കാര്‍ പഴയ കെട്ടിടത്തിലെ ഇരിപ്പിടം മാറുവാന്‍ താത്പര്യപ്പെടുന്നുമില്ല. അതിനാല്‍ പൊളിച്ചുമാറ്റുവാനും നിവൃത്തിയില്ല.

ജനറല്‍ ആശുപത്രിയുടെ ഓഫീസും പാലിയേറ്റീവ് കെയര്‍, ഇന്‍ഷ്വറന്‍സ് വിഭാഗം, മെഡിക്കല്‍ സ്റ്റോര്‍ എന്നിവയെല്ലാം ഇപ്പോഴും പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.

അടുത്ത കാലത്ത് കനത്ത മഴയില്‍ മെഡിക്കല്‍ സ്റ്റോര്‍ നനഞ്ഞൊലിച്ചിരുന്നു. മേല്‍ തട്ടില്‍ നിന്നു കോണ്‍ക്രീറ്റ് അടര്‍ന്ന് ഓഫീസില്‍ വീഴുകയും ചെയ്തിരുന്നു. ഓഫീസ് പുതിയതും നവീനവുമായ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ഏതാനും വര്‍ഷം മുന്പേ ആരംഭിച്ചിരുന്നെങ്കിലും ഓഫീസ് ജീവനക്കാര്‍ മാറ്റത്തിനായി വലിയ താത്പര്യം കാണിക്കാത്തതിനാല്‍ തുടര്‍നടപടി ഉണ്ടായില്ല.
കഴിഞ്ഞ ആഴ്ച ചേര്‍ന്ന ആശുപത്രി മാനേജിംഗ് കമ്മിറ്റി ഓഫീസ് മാറ്റത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചത്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചാല്‍ മാത്രമെ അവശ്യമായ പാര്‍ക്കിംഗ് സ്ഥലം കോന്പൗണ്ടില്‍ ലഭ്യമാകൂ. പൊളിച്ചു മാറ്റേണ്ട പഴയ കെട്ടിടങ്ങളുടെ വാല്യൂവേഷന്‍ നഗരസഭാ എന്‍ജിനിയറിംഗ് വിഭാഗം ഉടന്‍ പൂര്‍ത്തിയാക്കും.

ആശുപത്രി മാനേജിംഗ് കമ്മിറ്റി തീരുമാനം നടപ്പാക്കുന്നതു സംബന്ധിച്ച് നഗരസഭാ ചെയര്‍മാന്‍ ആന്‍റോ പടിഞ്ഞാറേക്കര, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, കമ്മിറ്റി അംഗങ്ങളായ ഉപാധ്യക്ഷ സിജി പ്രസാദ്, ബിജി ജോജോ, ജയ്‌സണ്‍ മാന്തോട്ടം, ബിജു പാലൂപടവില്‍ എന്നിവര്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയും ആശുപത്രി സൂപ്രണ്ട് പുതിയ മുറിയിലേക്ക് മാറുകയും ചെയ്തു. മറ്റ് വിഭാഗങ്ങളും ഘട്ടം ഘട്ടമായി മാറ്റുമെന്ന് ചെയര്‍മാന്‍ ആന്‍റോ പടിഞ്ഞാറേക്കരയും ബൈജു കൊല്ലംപറമ്പിലും അറിയിച്ചു. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാല്‍ കാഷ്വാലിറ്റിയിലും മറ്റ് ചികിത്സാ വിഭാഗങ്ങളിലും എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും വാഹന പാര്‍ക്കിംഗിനുള്ള സ്ഥലം ആശുപത്രി കോന്പൗണ്ടില്‍ തന്നെ ലഭ്യമാക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.