മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വീണ്ടും മാലിന്യക്കൂന്പാരം
Monday, September 20, 2021 11:25 PM IST
കാഞ്ഞിരപ്പള്ളി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വീണ്ടും മാലിന്യക്കൂന്പാരം. സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നുള്ള മാലിന്യങ്ങളാണ് എസ്ബിഐ ബാങ്കിന് സമീപമുള്ള കവാടത്തിനോട് ചേർന്ന് കുന്നുകൂടി കിടക്കുന്നത്. പേപ്പറുകളും പ്ലാസ്റ്റിക് കൂടുകളും ഭക്ഷണ മാലിന്യങ്ങളുമെല്ലാം ഇതിലുൾപ്പെടും.
വില്ലേജ് ഓഫീസ് ഇതിനോടു ചേർന്നായതിനാൽ ദുർഗന്ധം സഹിച്ച് കഴിയേണ്ട ഗതികേടിലാണ് ഇവിടുത്തെ ജീവനക്കാർ. വിവിധ ആവശ്യങ്ങൾക്കായി ഇവിടെയെത്തുന്ന ആളുകൾ മൂക്കും പൊത്തി നടക്കേണ്ട സ്ഥിതിയിലാണ്.
മുന്പ് മാലിന്യങ്ങൾ ഇവിടെ തന്നെ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു പതിവ്. എന്നാൽ, കുറച്ച് ദിവസമായി മാലിന്യ നിക്ഷേപം യഥേഷ്ടം തുടരുകയാണ്. എല്ലാ ഗാന്ധിജയന്തി ദിനത്തിലും വിദ്യാർഥികൾ ഇവിടെയെത്തി മാലിന്യങ്ങൾ നീക്കം ചെയ്ത് സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കുന്നതാണ്. എന്നാൽ, മാസങ്ങൾ കഴിയുന്പോൾ വീണ്ടും സിവിൽ സ്റ്റേഷൻ പരിസരം മാലിന്യങ്ങൾ കൊണ്ട് നിറയും. സമൂഹത്തിന് മാതൃകയാകേണ്ട ഉദ്യോഗസ്ഥർ തന്നെയാണ് മാലിന്യങ്ങൾ തള്ളുന്നതെന്നത് ഏറെ വിരോധാഭാസമാണ്.