ഗണേഷ് പ്ലസ്ടു ജയിച്ചു, വെല്ലുവിളികൾ തോറ്റു
Monday, September 20, 2021 11:22 PM IST
കോട്ടയം: തിരുവാതുക്കൽ കാശിമഠത്തിൽ കെ.കെ. ഗണേഷിന്‍റെ പ്ലസ്ടു വിജയത്തിനു തിളക്കമേറെ. ശാരീരിക മാനസിക വെല്ലുവിളികളെ അതിജീവിച്ചാണ് 50 ശതമാനം ഡൗണ്‍സിൻഡ്രോം ബാധിതനായ ഗണേഷ് ഇരുപത്തിനാലാം വയസിൽ സാക്ഷരതാ മിഷന്‍റെ പ്ലസ് ടു തുല്യത പരീക്ഷ പാസായത്.

റവന്യു വകുപ്പിൽനിന്നു വിരമിച്ച എസ്. കൃഷ്ണമൂർത്തിയുടെയും രാജലക്ഷ്മിയുടെയും മകനാണ്. ചെറിയ പ്രായം മുതൽ സ്പർശ് റൗണ്ട് ടേബിൾ സ്പെഷൽ സ്കൂൾ വിദ്യാർഥിയാണ്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും സാക്ഷരതാ മിഷൻ തുല്യതാ പരീക്ഷയിൽ പങ്കെടുക്കാമെന്നത് ഗണേഷിനെ പോലെയുള്ള കുട്ടികൾക്ക് വലിയ അനുഗ്രഹമാണെന്ന് കൃഷ്ണമൂർത്തി പറയുന്നു.

സാക്ഷരതാ മിഷന്‍റെ പുസ്തകങ്ങൾ വാങ്ങി സ്പെഷൽ സ്കൂളിലെത്തിച്ചാണ് ഗണേഷിനെ പഠിപ്പിച്ചത്. 2010 ലാണ് ആദ്യമായി നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതുന്നത്. സ്കൂളിലെ പ്രിൻസിപ്പൽ ബീന തോമസ് ഉൾപ്പെടെയുള്ള അധ്യാപകർ പരിപൂർണ പിന്തുണയേകി. പിന്നീട് ഏഴ്, പത്ത് എന്നീ തുല്യതാ പരീക്ഷകൾക്കും മികച്ച വിജയം നേടിയ ഗണേഷ് ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് പ്ലസ്ടു പാസായത്.

ചരിത്രമാണ് ഇഷ്ട വിഷയം. ഒഴിവു സമയങ്ങളിൽ കുടുംബക്ഷേത്രത്തിലെ പൂജാ കാര്യങ്ങളിൽ അച്ഛനെ സഹായിക്കുന്നു. ജില്ലയിൽ ഇത്തവണ ഭിന്നശേഷിക്കാരായ 12 കുട്ടികൾ പത്താം ക്ലാസ് തുല്യത പരീക്ഷയും എട്ടു പേർ പ്ലസ്ടു തുല്യത പരീക്ഷയും എഴുതിയിരുന്നു.