കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയം ! പ്രതിരോധിക്കാൻ നീക്കങ്ങളുമായി കോണ്‍ഗ്രസ് ഭരണപക്ഷത്തെ ഭിന്നത മുതലാക്കാൻ എൽഡിഎഫ്
Monday, September 20, 2021 11:22 PM IST
കോട്ടയം: പാളയത്തിൽ പട ദോഷം ചെയ്യുമെന്നുള്ള തിരിച്ചറിവിൽ കോട്ടയം നഗരസഭയിലെ നിർണായക അവിശ്വാസ പ്രമേയം പ്രതിരോധിക്കാൻ നീക്കങ്ങളുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. 24ന് അവിശ്വാസം ചർച്ചയ്ക്കുവരാനിരിക്കേ വോട്ട് ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.
നറുക്കെടുപ്പിലൂടെ ഭരണം ലഭിച്ച നഗരസഭയിൽ ഒരു വോട്ട് പോലും നിർണായകമാണെന്നിരിക്കേ ജാഗ്രതയോടെ കാര്യങ്ങൾ വീക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ജില്ലയിൽ തന്നെ എരുമേലി പഞ്ചായത്തിൽ എൽഡിഎഫ് ഭരണത്തിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ് അംഗത്തിന്‍റെ അസാന്നിധ്യം മൂലം അവതരിപ്പിക്കാനാകാഞ്ഞത് പാഠമാക്കി യുഡിഎഫ് അംഗങ്ങളുടെ മുഴുവൻ വോട്ടും ഉറപ്പിക്കാനുള്ള ശ്രമം നേതൃത്വം ആരംഭിച്ചിട്ടുണ്ട്.
ഇതിന്‍റെ ഭാഗമായി നാളെ വൈകുന്നേരം അഞ്ചിനു കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ യോഗം ഡിസിസിയിൽ പ്രസിഡന്‍റ് വിളിച്ചുചേർത്തിരിക്കുകയാണ്. യോഗശേഷം അംഗങ്ങൾക്കു വിപ്പും നൽകും. അവിശ്വാസ ചർച്ചയിൽ നിർണായകമാകുന്ന എട്ട് അംഗങ്ങളുള്ള ബിജെപിയുടെ നിലപാട് ഇന്നുണ്ടായേക്കും. ഇന്നു പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നുണ്ട്.
യുഡിഎഫ് ഭരണത്തോട് എതിർപ്പുണ്ടെങ്കിലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണയ്ക്കുന്നതിനോടു പാർട്ടിക്കു യോജിപ്പില്ല. മറ്റു ചില രാഷ്ട്രീയ നീക്കങ്ങൾ അണിയറയിൽ നടക്കുന്ന സാഹചര്യത്തിൽ ഇന്നു നടക്കുന്ന ബിജെപി യോഗവും നിർണായകമാകും. നഗരസഭയിൽ വികസന സ്തംഭനം എന്നാരോപിച്ചാണു എൽഡിഎഫ് അവിശ്വാസത്തിനു നോട്ടീസ് നൽകിയത്.
യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതവും ബിജെപിക്ക് എട്ട് അംഗങ്ങളുമാണുള്ളത്. ബിജെപി പിന്തുണ എൽഡിഎഫ് പ്രതീക്ഷിക്കുന്നില്ല. നഗരസഭാ ചെയർപേഴ്സണും വൈസ് ചെയർമാനും തമ്മിലുള്ള പോരാണ് എൽഡിഎഫിന് അവിശ്വാസ പ്രമേയത്തിലേക്ക് വഴിതെളിച്ചത്.
കൗണ്‍സിൽ യോഗത്തിൽ കോണ്‍ഗ്രസ് കൗണ്‍സിലർമാർ തമ്മിലുള്ള വിഭാഗീയത പുറത്തുവന്നതോടെ അതു മുതലാക്കാനുള്ള ശ്രമമാണ് എൽഡിഎഫ് നടത്തുന്നത്. 55 അംഗങ്ങളുള്ള നഗരസഭയിൽ അവിശ്വാസ പ്രമേയം പാസാകാൻ 27 അംഗങ്ങളുടെ പിന്തുണ വേണം.
ഭിന്നിച്ചു നിൽക്കുന്ന കോണ്‍ഗ്രസ് അംഗങ്ങളിൽ ചിലരുടെ വോട്ടുകളിലാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ. അവിശ്വാസം പാസായില്ലെങ്കിലും ഭരണപക്ഷത്തെ ഭിന്നത രൂക്ഷമാക്കാൻ നീക്കം സഹായകമാകുമെന്നും അതു ഭാവിയിൽ ഗുണം ചെയ്യുമെന്നുമാണ് എൽഡിഎഫിന്‍റെ കണക്കുകൂട്ടൽ.