പാലത്ര കോളനിനിവാസികളുടേത് അറുതിയില്ലാ ദുരിതം
Sunday, September 19, 2021 11:53 PM IST
കുമരകം: തിരുവാർപ്പ് പഞ്ചായത്തിലെ പാലത്ര കോളനി നിവാസികളുടെ ജീവിത ദുരിതത്തിന് അറുതിയില്ല. കഴിഞ്ഞ ഏഴു മാസങ്ങളായി കോളനിയിലെ 30 വീട്ടുകാർ വെള്ളപ്പൊക്ക ദുരിതം പേറി ജീവിക്കുകയാണ്. വിവാഹമായാലും മരണമായാലും മറ്റു വിശേഷങ്ങളായാലും മലിനജലത്താൽ ചുറ്റപ്പെട്ട പശ്ചാത്തലത്തിൽ ചടങ്ങുകൾ നടത്തണം.
കഴിഞ്ഞദിവസം മരിച്ച കോളനി നിവാസി പാലത്ര കുട്ടപ്പന്‍റെ (61) സംസ്കാരത്തിനായി ചിത ഒരുക്കിയത് മുട്ടറ്റം വെള്ളം നിറഞ്ഞ വീട്ടുമുറ്റത്താണ്. മൂന്നടി ഉയരത്തിൽ പലകകൾ അടുക്കി താത്കാലിക തട്ടുണ്ടാക്കിയാണ് അന്ത്യകർമങ്ങൾ നടത്തിയത്. പുറംബണ്ടു സംരക്ഷണത്തിനായി കൽക്കെട്ടു ആദ്യം നിർമിച്ച പാടശേഖരമാണു മുപ്പായിക്കരി. എന്നിട്ടും ബണ്ടിന്‍റെ അപര്യാപ്തത മൂലം വർഷകൃഷി നടത്താനാകാത്തതാണു കോളനി നിവാസികളുടെ ദുരിത ജീവിതത്തിനു കാരണം. ഇരുപത്തിയഞ്ചിലധികം വർഷമായി പുഞ്ചകൃഷി മാത്രമാണ് മുപ്പായിക്കരിയിൽ നടത്തുന്നത്. അത്രതന്നെ പഴക്കമുണ്ട് കോളനി നിവാസികളുടെ വെള്ളപ്പൊക്ക ദുരിതത്തിനും.
ജലജന്യരോഗങ്ങൾക്കൊപ്പം വിഷപ്പാന്പുകളുടെ ശല്യവും പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. ചെങ്ങളം ഗവണ്‍മെന്‍റ് ഹൈസ്കൂളിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാന്പ് ആരംഭിച്ചാൽ ആദ്യം എത്തുന്നതു പാലത്ര കോളനി നിവാസികളാണ്.