അടിസ്ഥാന സൗകര്യങ്ങളില്ല ; കൃഷിയിറക്കാനാവാതെ കർഷകർ
Sunday, September 19, 2021 11:51 PM IST
പെരുവ: അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെ 75 ഏക്കറോളം പാടത്ത് കൃഷി ഇറക്കാനാവാതെ കർഷകർ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും അന്പതോളം കർഷകർ ഒപ്പിട്ട നിവേദനം കൈമാറി.

ഇടയാറ്റ് പാടശേഖരത്തിലെ വെട്ടുകാട്ടുചാൽ, ഇടിക്കുഴി, വാച്ചുനിലം, നിരന്തലവേലി, ചങ്ങമ്മത, ഒതളം തുടങ്ങിയ പ്രദേശങ്ങളിലാണ് കൃഷിയിറക്കാനാവാതെ കർഷകർ വിഷമിക്കുന്നത്. വർഷങ്ങളായി തരിശുകിടന്ന പാടം സർക്കാരിന്‍റെ ഹരിത കേരളം പദ്ധതിയിൽപ്പെടുത്തി നാലു വർഷമായി കൃഷി ചെയ്തു വരികയാണ്.

എന്നാൽ എല്ലാ വർഷവും കർഷകർക്ക് വൻ സാന്പത്തിക നഷ്ടമാണ് വരുന്നത്. സമയത്ത് കൃഷിചെയ്യാൻ പറ്റാത്തതുമൂലം കൊയ്ത്ത് ആകുന്പോഴേക്കും മഴ വന്നു കൃഷി നശിക്കുന്നത് പതിവാകുകയാണ്. ഇതിന് പരിഹാരമാകണമെങ്കിൽ കൃഷി നവംബർ മാസത്തിൽ ഇറക്കണം. അതിനു പാടത്തെ വെള്ളം വറ്റണം. തോട്ടിൽ പായൽ നിറഞ്ഞു നിൽക്കുന്നതിനാൽ വെള്ളം സമയത്ത് വറ്റുകയില്ലായെന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്നം.

ഇതിനു പരിഹാരം കാണാൻ മെനർ ഇറിഗേഷൻ വകുപ്പ് തോട്ടിലെ വെള്ളം പറ്റിക്കുന്നതിനായി മോട്ടോർ സ്ഥാപിക്കാൻ 1.15 കോടി രൂപയുടെ പദ്ധതി തയാറാക്കിയെങ്കിലും പദ്ധതി നടപ്പായില്ല.
തുടർന്നു 2019 ൽ മൈനർ ഇറിഗേഷൻ വകുപ്പ് ചങ്ങലപാലത്തിലെ പന്പ് ഹൗസിന് സമീപം ചീപ്പ് നിർമിച്ചു വെള്ളം വറ്റിക്കുന്നതിനായി 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിലേക്കു നൽകിയിരുന്നു. എന്നാൽ ഇതും നടപ്പായില്ല. ഏതെങ്കിലും പദ്ധതി അടിയന്തരമായി നടപ്പിലാക്കിയാലേ കൃഷി ഇറക്കാൻ കഴിയുകയുള്ളുവെന്ന് ചൂണ്ടിക്കാണിച്ചാണ് കർഷകർ മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും നിവേദനം നൽകിയത്.