വിസ്മൃതിയിലാകരുത് ഈ തപോവനം
Saturday, June 5, 2021 11:09 PM IST
എരുമേലി: ഗവേഷകർക്ക് അത്ഭുതമായിരുന്ന എരുമേലിയിലെ രഹസ്യ തപോവനം വിസ്‌മൃതിയിലേക്ക്. ആണ്ടിലൊരിക്കൽ വരുന്ന പരിസ്ഥിതി ദിനത്തിൽ മാത്രമാണ് തപോവനത്തെ നാട്ടിൽ പലരും ഓർത്തെടുക്കുന്നത്. അധികമാരാലും അറിയപ്പെടാതെ ചരിത്രത്തിലേക്ക് മറയുകയാണ് എരുമേലിയിലെ ഈ ചെറു വനസമ്പത്ത്.

എരുമേലിക്കടുത്ത് വിഴിക്കത്തോട്ടിൽ മണിമലയാറിന്‍റെ തീരത്താണ് സ്വകാര്യ വ്യക്തിയുടെ രണ്ടര ഏക്കറിലെ ഔഷധ തപോവനം. അപൂർവ ഔഷധ സസ്യങ്ങളാൽ സമ്പന്നമായിരുന്നു വനം പരിചരണം നിലച്ചതോടെയാണ് ഇല്ലാതാകാൻ തുടങ്ങിയത്. വാസനദ്രവ്യമായ അത്തർ ലഭിക്കുന്ന ഔദ് മരങ്ങളിൽ തുടങ്ങി പരിമളം പടർത്തുന്ന അഖിലും രുദ്രാക്ഷക്കായകൾ നിറഞ്ഞ രുദ്രാക്ഷ മരങ്ങളും ശുദ്ധവായു സമ്മാനിക്കുന്ന വിവിധ ആലുകളും ഒരിക്കലും ചിതലെടുക്കാത്ത തമ്പകവും പിന്നെ ചന്ദനം, രക്തചന്ദനം, ഇല്ലി, വാക, ഈട്ടി, കരിവീട്ടി, കരിങ്ങോട്ട, മയില, അമൃത്, കാട്ടമൃത്, ചിറ്റമൃത്, ഇലവ്, മന്ദാരം തുടങ്ങി മഹർഷിമാർ വസ്ത്രത്തിനായി തോലുരിച്ചിരുന്ന മരവുരി വരെ തപോവനത്തിൽ ഇടതൂർന്ന് നിൽക്കുകയാണ്.

സുരേഷ് ബാബു എന്നയാൾ രണ്ടു പതിറ്റാണ്ട് മുന്പ് രണ്ടര ഏക്കർ റബർത്തോട്ടം വാങ്ങിയാണ് സുന്ദരമായ ഈ തപോവനം സൃഷ്ടിച്ചത്. റബർ വെട്ടി വേരുകൾ ഉൾപ്പടെ പിഴുത് ജൈവവളം നൽകി മണ്ണ് വളക്കൂറുള്ളതാക്കി മാറ്റിയാണ് മരങ്ങൾ നട്ടത്. പിന്നാലെ ഔഷധ സസ്യങ്ങളും അപൂർവമായ ഫല വൃക്ഷങ്ങളും നട്ടു. കാലങ്ങൾ നീണ്ട പരിചരണത്തിനൊടുവിൽ മരങ്ങളും സസ്യങ്ങളും വളർന്ന് തപോവനമായി മാറുകയായിരുന്നു. പാമ്പുകളും സംരക്ഷിത ഇനത്തിൽപ്പെട്ട വന്യമൃഗങ്ങളും പക്ഷികളും തപോവനം താവളമാക്കി. തപോവനത്തിനുള്ളിൽ നാടകശാല സൃഷ്ടിച്ച സുരേഷ് പിന്നീട് വിദേശത്തേക്ക് പോയി. സൂക്ഷിപ്പുകാരെ തപോവനം പരിപാലിക്കാൻ ഏൽപ്പിച്ചിരുന്നുവെങ്കിലും കാര്യമായ പരിചരണം ലഭിച്ചില്ല. ഇന്ന് തപോവനം വിസ്മൃതിയിലേക്ക് പോകുകയാണ്. ആദ്യകാലത്ത് വച്ചിരുന്ന ബോർഡ് വാർധക്യം ബാധിച്ച് തപോവനത്തിന് മുന്നിൽ ചരിത്ര സ്മാരകമായി നിൽപ്പുണ്ട്.