തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ 27ന് ഭാഗീകമായി തുറന്നു തുടങ്ങും
Wednesday, April 21, 2021 11:09 PM IST
കുമരകം: എല്ലാവർഷവും മാർച്ച് 15നു തുറക്കേണ്ട തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ 27 മുതൽ ഭാഗീകമായി തുറക്കാൻ ഇന്നലെ ആലപ്പുഴ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു.

ബണ്ടിന്‍റെ തണ്ണീർമുക്കം ഭാഗത്തുനിന്നു തുടങ്ങുന്ന 31 ഷട്ടറുകൾ തുറക്കാനാണു തീരുമാനം. മധ്യഭാഗത്തേയും വെച്ചൂർ ഭാഗത്തേയും രണ്ട് സെക്ഷനുകളിലുള്ള 62 ഷട്ടറുകൾ ഉടൻ തുറക്കണമെന്നോ അതോ തുറന്ന ഷട്ടറുകൾ വീണ്ടും അടയ്ക്കണമെന്നോ എന്നത് സാഹചര്യങ്ങൾ വിലയിരുത്തിയശേഷം തീരുമാനിക്കും. കാർഷിക മേഖലയെ എങ്ങനെ ബാധിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും തീരുമാനം നടപ്പിലാക്കുക. ഡിസംബർ 15ന് അടച്ച് മാർച്ച് 15നു തുറക്കണമെന്നാണ് ബണ്ട് നിർമാണ വിദഗ്ധ സമിതിയുടെ ശിപാർശ. കുട്ടനാട്ടിൽ ഉപ്പ് വെള്ളം കയറാതെ ഇരിപ്പു കൃഷി സാധ്യമാക്കുകയായിരുന്നു തണ്ണീർമുക്കം ബണ്ടിന്‍റെ ലക്ഷ്യം.

കൃഷി വകുപ്പിന്‍റെ ശിപാർശ പ്രകാരമാണ് ബണ്ട് അടയ്ക്കുകയും തുറക്കുകയും ചെയ്യുക. കൃഷി ഇറക്കുന്നതിനും വിളവെടുപ്പും സംഭരണവും നടത്തുന്നതിനും കൃഷിവകുപ്പ് പ്രത്യേക കലണ്ടർ തയാറാക്കിയിട്ടുണ്ടെങ്കിലും പ്രളയം അടക്കമുള്ള കാരണങ്ങളാൽ കർഷകർക്ക് കാർഷിക കലണ്ടർ പാലിച്ചു കൃഷി ഇറക്കാനാകുന്നില്ല. പുറംബണ്ടിന്‍റെ ബലഹീനതയാണു വിത വൈകുന്നതിനുള്ള പ്രധാന കാരണം. ഷട്ടർ തുറക്കേണ്ട മാർച്ച് 15 കഴിഞ്ഞതു മുതൽ ഷട്ടർ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യ തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും സമരരംഗത്താണ്. ചില പാടങ്ങളിലെ നെല്ലുസംഭരണം പൂർത്തിയാകാത്തതിനാലാണ് ബണ്ട് തുറക്കാൻ കൃഷിവകുപ്പ് ശിപാർശ നൽകാൻ വൈകിയത്.

ബണ്ട് തുറക്കാൻ ഒന്നര മാസം വൈകുന്നതോടെ അപ്പർകുട്ടനാടൻ ജലാശയങ്ങൾ മലിനമാകുകയും നീരൊഴുക്കില്ലാതെ പോള തിങ്ങിനിറയുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.