ഹരിപ്പാട്: മുതുകുളത്തും പലയിടത്തും കാട്ടുപന്നി യുടെ സാന്നിധ്യം.കഴിഞ്ഞദിവസം രാത്രി വാരണപ്പ ള്ളി, ഫ്ളവർ മുക്ക്, കൊട്ടാരം സ്കൂൾ തുടങ്ങിയ ഭാഗങ്ങളിൽ കാട്ടുപന്നിയെ കണ്ടതായാണ് നാട്ടുകാർ പറയുന്നത്. കാട്ടുപന്നി പോകുന്ന ചിത്രങ്ങൾ സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. ആദ്യമായാണ് മുതുകുളത്ത് കാട്ടുപന്നിയെത്തുന്നത്. ഇതു കാരണം ജനം പരിഭ്രാന്തിയിലാണ്. ചൊവ്വാഴ്ച സമീപ പഞ്ചായത്തായ കണ്ടല്ലൂർ പുല്ലുകുളങ്ങര യ്ക്കു വടക്കുഭാഗത്തുള്ള വീടിന്‍റെ മുൻഭാഗത്തെ ചെറിയ ഗ്രില്ല് തകർത്ത് കാട്ടുപന്നി വീടിനുള്ളിൽ കയറിയിരുന്നു.

വീട്ടുകാർ മറ്റൊരു മുറിയിലേക്ക് ഓടിക്കയറി വാതിലടച്ചാണ് ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്. വേലഞ്ചിറ പടിഞ്ഞാറു ഭാഗത്തുവെച്ച് സൈക്കിൾ യാത്രക്കാരനു നേരേയും പാഞ്ഞടുത്തു. ഭീഷണിയായ ഈ കാട്ടുപന്നിയെ വെടി വെച്ചുകൊല്ലാൻ ഉത്തരവിറക്കിയിരുന്നു. കണ്ടല്ലൂരിൽ അക്രമംകാട്ടിയ പന്നിയാണോ മുതുകുളത്തെ ത്തിയതെന്നു സംശയമുണ്ട്. പല ഭാഗത്തും പന്നികളെ കണ്ടതിനാൽ ഒന്നിൽ ക്കൂടുതൽ പന്നിയുള്ളതായും സംശയിക്കുന്നുണ്ട്. കണ്ടല്ലൂരെപ്പോലെ ഭീഷണിയായ കാട്ടുപന്നിയെ ഇല്ലായ്മ ചെയ്യാൻ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകണ മെന്നാണ് ജനങ്ങളാവശ്യപ്പെടുന്നത്.