ഓണ്‍ലൈന്‍ തട്ടിപ്പ് : 7.5 കോടി തട്ടിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ
Monday, October 14, 2024 2:44 AM IST
ചേര്‍ത്തല: ചേര്‍ത്തല നഗരത്തിലെ ഡോക്ടര്‍ ദമ്പതിമാരില്‍നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 7.5 കോടി തട്ടിയ സംഘത്തിലെ പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍. രാജസ്ഥാന്‍ പാലി സ്വദേശി നിര്‍മല്‍ ജയിനെ(22)യാണ് ജില്ലാ ക്രൈംബ്രാഞ്ച് രാജസ്ഥാനിലെ ജോജോവാറില്‍നിന്നു പിടികൂടിയത്. ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്ന ചൈനീസ് കമ്പനിയുമായി നേരിട്ടു ബന്ധമുള്ള ഇന്ത്യയിലെ മുഖ്യകണ്ണികളിലൊരാളാണ് നിര്‍മല്‍ ജയിന്‍. അറസ്റ്റ് കേസന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

നേരത്തേ കേസിലെ പ്രധാനിയായ മഹാരാഷ്‌ട്ര സ്വദേശി ഭഗവാന്‍ റാമിനെയും ക്രൈംബ്രാഞ്ച് കഴിഞ്ഞമാസം പിടികൂടിയിരുന്നു. കേസില്‍ ആദ്യഅന്വേഷണം നടത്തിയിരുന്ന ചേര്‍ത്തല പോലീസ് സംഭവത്തില്‍ കണ്ണികളായ ഏതാനും പേരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയിരുന്നു. ഭഗവാന്‍ റാമിന്‍റെ അറസ്റ്റിനു ശേഷം നിര്‍മല്‍ ഒളിവിലായിരുന്നു.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.സുനില്‍ രാജിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്ഐമാരായ ടി.ഡി. നെവിന്‍, മോഹന്‍കുമാര്‍, എഎസ്ഐ വി.വി. വിനോദ്, സിപിഒമാരായ രഞ്ജിത്ത്, സിദ്ദിഖുല്‍ അക്ബര്‍ എന്നിവര്‍ ദിവസങ്ങളോളം രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലി ജില്ലയിലെ ജോജോവാര്‍ എന്ന സ്ഥലത്തെ ഒളിസങ്കേതത്തില്‍നിന്ന് ഇയാളെ പിടികൂടിയത്.


2022 മുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പു രംഗത്തു സജീവമായ നിര്‍മല്‍ ജയിന്‍ ആദ്യമായാണ് അറസ്റ്റിലാകുന്നതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇയാള്‍ക്കുപത്തോളം ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഉള്ളതായും ക്രിപ്‌റ്റോ വാലറ്റുകള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. നിര്‍മൽ നിരവധി വ്യാജ ഇ-മെയല്‍ ഐഡികള്‍ ഉണ്ടാക്കിയിട്ടുള്ളതായി തെളിഞ്ഞിച്ചുണ്ട്.

ജൂണിലാണ് ഓഹരിവിപണിയില്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്ത് സംഘം പണം തട്ടിയത്. സംസ്ഥാനത്തുതന്നെ തുകയുടെ കണക്കില്‍ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പായാണ് ഇതു കണക്കാക്കുന്നത്.