സുഭദ്ര കൊല്ലപ്പെട്ടത് ക്രൂരമായ മർദനമേറ്റ്; കൊലയ്ക്കു പിന്നിൽ സാമ്പത്തിക ലാഭം
Friday, September 13, 2024 11:50 PM IST
ആലപ്പുഴ: സുഭദ്രയെ കൊലപ്പെടുത്തിയത് മാത്യുവും ശർമിളയും ചേർന്ന്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നായിരുന്നു പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായതെങ്കിലും ഇന്നലെ വീണ്ടും മറ്റൊരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മാത്യുവിന്‍റെ ബന്ധുവായ റെയ്നോൾഡിന് കൊലപാതകത്തിൽ ബന്ധമുണ്ടോയെന്ന് പോലീസ് സംശയിച്ചതിനു പിന്നാലെയാണ് ചോദ്യം ചെ‍യ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

സുഭദ്രയ്ക്ക് നൽകിയ ലഹരി മാത്യുവിനും ശർമിളയ്ക്കും എത്തിച്ചു നൽകിയത് റെയ്നോൾഡ് ആണെന്നാണ് പോലീസ് പറയുന്നത്. സുഭദ്രയെ കൊച്ചിയിൽനിന്ന് കൂട്ടിക്കൊണ്ടുവന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്നും ക്രൂരമായ മർദനത്തിനുശേഷമാണ് സുഭദ്രയെ കൊന്നതെന്നും പ്രതികൾ പോലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാട്ടൂർ പള്ളിപ്പറന്പിൽ മാത്യൂസ്, ഭാര്യ ശർമിള എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

സുഭദ്രയെ മർദിച്ചിരുന്നു എന്നാണ് പ്രതികളുടെ മൊഴി. നെഞ്ചിൽ ചവിട്ടി, കഴുത്തു ഞെരിച്ചും സുഭദ്രയെ മർദിച്ചതായി ഇവർ പോലീസിനോട് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സുഭദ്രയുടെ ശരീരത്തിലെ രണ്ട്‌ ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നാണ് നേരത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് ലഭിച്ച വിവരം. കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു.


ഷര്‍മിള കൊച്ചിയിലെത്തിയ കാലത്ത് സുഭദ്ര നടത്തിയിരുന്ന ഹോസ്റ്റലിലായിരുന്നു താമസം. അങ്ങനെയാണ് ഇവർ സുഭദ്രയുമായി അടുത്തത്. ബന്ധം ശക്തമായപ്പോള്‍ ഇടയ്ക്ക് കുറച്ചുനാള്‍ സുഭദ്രയുടെ വീട്ടിലും താമസിച്ചു. ഇടയ്ക്കിടെ സുഭദ്രയെ ശര്‍മിള ആലപ്പുഴയിലെ വീട്ടിലേക്കും കൊണ്ടുപോകാറുണ്ടായിരുന്നു. അവിടെ വച്ചാണ് ശര്‍മിളയുടെ പങ്കാളിയായ കാട്ടൂരുകാരന്‍ മാത്യൂസ് എന്ന നിധിനെ സുഭദ്ര പരിചയപ്പെടുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയുടെ സ്വര്‍ണാഭരങ്ങളും പണവും സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്നാണ് സൂചന.