ആലപ്പുഴയുടെ വികസനം: കാലാവസ്ഥാ വ്യതിയാനം മുഖ്യ അജണ്ടയാക്കി ആസൂത്രണം വേണം
Sunday, June 16, 2024 11:23 PM IST
ആലപ്പുഴ: ജില്ലയുടെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം മുഖ്യവിഷയമായി പരിഗണിച്ച് പദ്ധതികള്‍ രൂപവത്കരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്ലാനിംഗ് ബോര്‍ഡ് ഹാളില്‍ സംഘടിപ്പിച്ച വിദഗ്ധര്‍ പങ്കെടുത്ത ശില്പശാല. ജില്ലയുടെ വികസന സാധ്യതകള്‍ പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും ഏറ്റെടുക്കേണ്ട മുന്‍ഗണനാ പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബിജു പി അലക്സ് മുഖ്യ വിഷയാവതരണം നടത്തി. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ആമുഖ പ്രഭാഷണം ചെയ്തു. ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ ജില്ലയിലെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. ജെ. ജോസഫൈന്‍ വികേന്ദ്രീകൃത ആസൂത്രണം സംബന്ധിച്ചും എസ്.എസ്. നാഗേഷ് കൃഷി സംബന്ധിച്ചും ക്ലാസെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് പി.പി. സംഗീത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപാ ശിവദാസന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

കോവിഡിനു ശേഷം മാന്ദ്യം ഒരു യാഥാര്‍ഥ്യമാണെന്നു തൊഴില്‍നഷ്ടം വലിയൊരു പരിധിവരെ തടയാന്‍ സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞെന്നും ബിജു പി. അലക്സ് പറഞ്ഞു. പരിഹരിക്കപ്പെടാത്ത ധാരാളം പ്രശ്നങ്ങളുണ്ട്. ക്ഷീരോത്പാദനം സ്വയം പര്യാപ്തതയുടെ അടുത്തുവരെ എത്തിയതാണ്. എന്നാല്‍ മഹാമാരിക്ക് ശേഷം 90 ശതമാനത്തില്‍നിന്ന് 60 ശതമാനത്തിലേക്ക് ഉത്പാദനം കുറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം തിരിച്ചറിയണം

കാലാവസ്ഥ വ്യതിയാനം ഇല്ലാതാക്കാനാവില്ലെങ്കിലും അതിന്‍റെ ആഘാതം കുറയ്ക്കാനുള്ള നടപടികള്‍ക്ക് മൂന്‍തൂക്കം നല്‍കണം. എല്ലാ വകുപ്പുകളും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട്ടില്‍ പ്രാദേശികമായ സവിശേഷ പ്രവര്‍ത്തനങ്ങളും പദ്ധതികളും വേണം. ജല ബഹിര്‍ഗമനസംവിധാനം ശാസ്ത്രീയമായി ആസൂത്രണം ചെയ്യണം. പ്രാദേശികതലത്തില്‍ വലിയ മൂലധനനിക്ഷേപം ആവശ്യമുണ്ട്. സാധാരണക്കാരുടെ വരുമാനം കൂട്ടുന്നതിനും തൊഴില്‍മേഖല വികസിപ്പിക്കുന്നതിനുമുള്ള ആസൂത്രണങ്ങള്‍ ആണ് വിവിധ വകുപ്പുകള്‍ നടത്തേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഡിറ്റ് വിഭാഗം കുരുക്കിടുന്നു

പൊതുവേ വികസനപദ്ധതികള്‍ക്ക് സാങ്കേിക കുരുക്കിടുന്ന പ്രവണത ഓഡിറ്റ് വിഭാഗത്തിനുള്‍പ്പെടെ ഉണ്ടെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി ചൂണ്ടിക്കാട്ടി. പ്രാദേശിക ജല സ്രോതസുകളും തോടുകളും വൃത്തിയാക്കുന്നതിനുള്ള പദ്ധതികള്‍ അടിയന്തരമായി പഞ്ചായത്തുകള്‍ ഏറ്റെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

വേമ്പനാട്ട് കായലിലെ പോള പ്രശ്‌നം

പ്രാദേശിക പദ്ധതികളുടെ നടത്തിപ്പില്‍ ജില്ല മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും ലക്ഷ്യംവയ്ക്കുന്ന വലിയ വളര്‍ച്ചയിലേക്ക് ഉയരാനാകണമെന്ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് പറഞ്ഞു. വേമ്പനാട്ട് കായലിലെ പോള പ്രശ്നം അടിയന്തരമായി പരിഹരിക്കപ്പെടേണ്ട വിഷയമാണ്. ഇക്കാര്യത്തില്‍ സര്‍വകലാശാലകളുടെ സാങ്കേതിക സഹകരണം തേടിവരികയാണെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. ടൂറിസം മേഖലയുടെ വികസനത്തിന് എസി കനാലിന്‍റെ ശുചീകരണം ഏറെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യനിര്‍മാര്‍ജനവും ശുദ്ധജല
വിതരണവും പ്രധാന വിഷയം

കാലാവസ്ഥാ വ്യതിയാനത്തിന് ഒപ്പം ദുരന്ത നിവാരണത്തെക്കുറിച്ച് വ്യക്തമായ ധാരണ വരുത്തിയശേഷമായിരിക്കണം കുട്ടനാട് ഉള്‍പ്പെടെയുള്ള ആലപ്പുഴയിലെ വികസനപ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണ് ജെ. ജോസഫൈന്‍ പറഞ്ഞു. വാട്ടര്‍ കണ്‍സര്‍വേഷന്‍, മണ്ണ് സംരക്ഷണം എന്നിവ കൂടുതല്‍ ശ്രദ്ധിക്കേണ്ട മേഖലയാണ്.

ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ വില നല്‍കേണ്ടിവരും. മാലിന്യനിര്‍മാര്‍ജ്ജനത്തിനും ശുദ്ധജല വിതരണത്തിലും ജില്ല പ്രത്യേക താത്പര്യമെടുക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകള്‍ ഏകീകൃത സ്വഭാവത്തില്‍ മുന്നോട്ടുപോണമെന്നും യോഗം വിലയിരുത്തി. വികസന സാധ്യതകളെപ്പറ്റി വിവിധ വകുപ്പു ഉദ്യോഗസ്ഥരുമായി ചര്‍ച്ചയുംനടന്നു.