തലവടിയില്‍ വീണ്ടും മോഷണം, നാലു പവന്‍ സ്വര്‍ണം കവര്‍ന്നു
Sunday, June 16, 2024 2:54 AM IST
എടത്വ: തലവടിയില്‍ വീണ്ടും മോഷണവും മോഷണശ്രമവും. ആള്‍ത്താമസമില്ലാത്ത വീട്ടിലെ അലമാര കുത്തിത്തുറന്ന് നാലു പവന്‍ സ്വര്‍ണം കവര്‍ന്നു. തലവടി ആനപ്രമ്പാല്‍ സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളിയിലും സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലുമാണ് മോഷണവും മോഷണശ്രമവും നടന്നത്.

വീടിന്‍റെ പ്രധാനവാതില്‍ അരകല്ലിന്‍റെ കുഴവി ഉപയോഗിച്ച് ഇടിച്ച് തുറന്ന അകത്തുകടന്ന മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് നാലു പവന്‍ സ്വര്‍ണം കവര്‍ന്നത്. വെള്ളപ്പൊക്കത്തെ ത്തുടര്‍ന്ന് വീട്ടുകാര്‍ മറ്റൊരിടത്താണ് താമസിക്കുന്നത്. മോഷണം നടന്ന തലേദിവസം വീട്ടുകാര്‍ വീട് വൃത്തിയാക്കിയശേഷം പോയതാണ്.

ഇവാഞ്ചലിക്കല്‍ പള്ളിയുടെ പ്രധാനവാതിലിന്‍റെ പൂട്ട് തല്ലി ത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് മേശയും അലമാരയും കുത്തിത്തുറന്നിട്ട നിലയിലാണ്. പള്ളിയില്‍ പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ സൂക്ഷിക്കാത്തതിനാല്‍ മോഷണം പോയിട്ടില്ല. പള്ളി അധികൃതരും വീട്ടുകാരും എടത്വ പോലീസില്‍ പരാതി നല്‍കി. ആലപ്പുഴയില്‍നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വോഡും സംഭസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

പോലീസ് നായ പള്ളിക്കു മുന്‍പിലെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലൂടെ 500 മീറ്ററോളം ഓടിയശേഷം ഇടവഴിയിലൂടെ പട്ടരുപറമ്പ് പുരയിടത്തില്‍ ചെന്നുനിന്നു.

മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് ആനപ്രമ്പാല്‍ തെക്ക് നിത്യസഹായ മാതാ മലങ്കര കാത്തലിക് ചാപ്പലിലും കുരിശടിയിലും മോഷണം നടത്തിയത്. കുരിശടിയിലെ മാതാവിന്‍റെ തിരുരൂപത്തിലും ചാപ്പലിനുള്ളിലെ ബക്കറ്റിലും സൂക്ഷിച്ചിരുന്ന നോട്ടുമാലകള്‍ മോഷണം പോയിരുന്നു. ഇതിന്‍റെ അന്വേഷണം നടക്കുന്നതിന് പിന്നാലെയാണ് തലവടി കേന്ദ്രീകരിച്ച് വീണ്ടും മോഷണവും മോഷണ ശ്രമവും നടന്നത്.

എടത്വ സിഐ മിഥുന്‍, എസ്ഐ സജികുമാര്‍, വിരലടയാള വിദഗ്ധന്‍ അപ്പുക്കുട്ടന്‍ എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കി.