ദേശീയപാതയിലെ യാത്രാദുരിതം: നിതിന്‍ ഗഡ്കരിക്ക് കെ.സി. വേണുഗോപാലിന്‍റെ കത്ത്‌
Friday, June 14, 2024 12:01 AM IST
ആലപ്പുഴ: എലവേറ്റഡ് ഹൈവെ നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗത്തിനിടയില്‍ സമാന്തരപാത ഒരുക്കി ഗതാഗതം സുഗമമാക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തുനല്‍കി.

ദേശീയപാത 66ന്‍റെ വികസനവുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. പകരം യാത്രാമാര്‍ഗം ഒരുക്കാതെയുള്ള നിര്‍മാണ പ്രവൃ ത്തികള്‍ ഇതുവഴിയുള്ള ഗതാഗതം ദുര്‍ഘടമാക്കി. പ്രദേശവാസികളുടെയും ജനങ്ങളുടെയും യാത്രാ ദുരിതത്തിനു പരിഹാരം കണ്ടെത്താന്‍ ദേശീയപാത ആഥോറിറ്റി പദ്ധതി ഡയറക്ടറും ആലപ്പുഴ ജില്ലാ കളക്ടറും മുന്‍കൈയെടുക്കണമെന്നും ഇരുവരോടും ഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ വേണുഗോപാല്‍ ആവശ്യപ്പെട്ടു.

വേണ്ടത്രക്രമീകരണങ്ങളില്ലാത്ത ഹൈവേ നിര്‍മാണം കാരണം ആലപ്പുഴയ്ക്കും എറണാകുളത്തിനും ഇടയ്ക്ക് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്. ഇതുവരെ 14 പേരുടെ ജീവനുകളാണ് ഇവിടെ നടന്ന അപകടങ്ങളിലൂടെ നഷ്ടമായത്. മഴക്കാലത്ത് രൂപപ്പെട്ട കുഴികളും വെള്ളക്കെട്ടും ദുരിതം ഇരട്ടിയാക്കി. അതിനാല്‍ ഗതാഗതക്കുരുക്കു പരിഹരിച്ച് ട്രാഫിക് സംവിധാനം പരിഷ്‌കരിക്കുന്നതിന് നടപടി വേണം. ഈ ഭാഗത്തേയും മറ്റിടങ്ങളിലേയും ദേശീയപാത നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാല്‍ കത്തിലൂടെ ആവഷശ്യപ്പെട്ടു.

ഇക്കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ദേശീയപാത അഥോറ്റിയുടേയും പിഡബ്ലുഡിയുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതലയോഗം വിളിക്കുന്നതിനും പ്രശ്നബാധിത സ്ഥലം സന്ദര്‍ശിക്കുന്നതിനും അടിയന്തര ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.