പക്ഷിപ്പനി: കളക്ടര്‍ നിയന്ത്രണ ഉത്തരവിറക്കി, ചേര്‍ത്തലയില്‍ നടപടി തുടങ്ങി
Friday, June 14, 2024 12:01 AM IST
ചേര്‍ത്തല: ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബിലേക്കയച്ച സാമ്പിളുകളില്‍ സ്ഥിരീകരണമെത്തിയില്ലെങ്കിലും നഗരത്തില്‍ പക്ഷപ്പനിക്കെതിരേ നടപടി തുടങ്ങി. നിലവില്‍ നഗരസഭാ നേതൃത്വത്തില്‍ രോഗം ബാധിച്ചു ചത്ത കോഴികളെ ശാസ്ത്രീയമായി സംസ്‌കരിച്ചു തുടങ്ങി.

തിരുവല്ലയിലെ പക്ഷിരോഗ നിര്‍ണയ ലാബില്‍ പ്രാഥമിക പരിശോധനയില്‍ പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ കോഴികളാണ് ചാകുന്നത്. രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാല്‍ ഈ ഫാമുകളിലെ നിലവില്‍ അവശേഷിക്കുന്ന ജീവനുള്ള കോഴികളെ സംസ്‌കരിക്കാനാകാത്ത സ്ഥിതിയാണ്. നഗരസഭാ അധികൃതര്‍ നിലവിലെ സാഹചര്യം കളക്ടറെ അറിയിച്ചിരുന്നു. നഗരത്തിനു പുറമേ കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാര്‍ഡിലും മുഹമ്മയിലും രോഗം പ്രാഥമികമായി സ്ഥിരീകരിച്ചിരുന്നു.

അതേസമയം, പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്ന പ്രദേശങ്ങളിലെല്ലാം കളക്ടര്‍ നിയന്ത്രണം ഉത്തരവിറക്കി. കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, ചേര്‍ത്തലതെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, കുമരകം, അയമനം, ആര്‍പ്പൂക്കര, മണ്ണഞ്ചേരി, വെച്ചൂര്‍, പട്ടണക്കാട്, വയലാര്‍, കടക്കരപ്പളളി, ചേന്നംപള്ളിപ്പുറം, ടിവി പുരം, തലയാഴം, ചേര്‍ത്തല നഗരസഭ, വൈക്കം നഗരസഭ, ആലപ്പുഴ നഗരസഭയിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയില്‍, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നിവിടങ്ങളില്‍ താറാവ്, കോഴി, കാട തുടങ്ങിയ വളര്‍ത്തു പക്ഷികളുടെ വിപണനവും മുട്ട, ഇറച്ചി, വളം ഉപയോഗവും വില്പനയും 22 വരെ നിരോധിച്ചു.

വിദഗ്ധ സംഘത്തെ നിയോഗിച്ചു

ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനിയെക്കുറിച്ച് പഠിക്കുന്നത്തിനു ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചതായി മൃഗസംരക്ഷണ ക്ഷീര വികസനമന്ത്രി ജെ ചിഞ്ചുറാണി. വെറ്ററിനറി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരെയും മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലെയും തിരുവല്ല ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തിയാണ് സംഘം രൂപീകരിച്ചിരിക്കുന്നത്. വിഷയത്തെക്കു റിച്ച് വിശദമായി പഠിച്ചു രണ്ടാഴ്ചയ്ക്കകം അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്.