ഒ പോസിറ്റീവ് രക്തമാണോ വേണ്ടത് ടി.പി. ജോസഫ് സാർ റെഡി
Friday, June 14, 2024 12:01 AM IST
ചേര്‍ത്തല: കഴിഞ്ഞ കാൽനൂറ്റാണ്ടായി രക്തദാനരംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകനായ ടി.പി. ജോസഫ് ഇന്ന് ലോക രക്തദാനദിനത്തിലും കര്‍മനിരതനാണ്. ഇതിനോടകം ചേർത്തലയിലും വിദൂരപ്രദേശങ്ങളിലുമായി നിരവധി പേര്‍ക്കാണ് ജോസഫ് സാർ തന്‍റെ രക്തം നൽകി ജീവിതത്തില്‍ തിരികെ എത്തിച്ചത്.

രക്തം ആവശ്യമായി വരുന്നവർക്ക് തന്‍റെ സ്വന്തം വാഹനത്തിൽ എവിടെയും പോയി രക്തം കൊടുക്കാൻ ഒ പോസിറ്റീവ് ഗ്രൂപ്പുകാരനായ ജോസഫ് സാറിനു മടിയില്ല. ഓപ്പറേഷൻ തിയറ്ററിലെ ഡോക്ടറോടൊപ്പം അണിചേർന്ന് ജീവൻ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടുന്ന ജോസഫ് സാർ മറ്റുള്ളവർക്ക് മാതൃകയാണ്. ചേര്‍ത്തല നഗരസഭ 28 -ാം വാർഡിൽ തിരുവാതുക്കൽ കുടുംബാംഗമായ ടി.പി. ജോസഫ് ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്.

ഭാര്യ സോയമോൾ അർത്തുങ്കൽ സെന്‍റ് ഫ്രാൻസിസ് അസീസി സ്കൂളിൽ അധ്യാപികയാണ്. സേവന താത്പരനായ ജോസഫ് സാർ യുവർ കോളജ് സോഷ്യൽ സർവീസ് വിംഗിന്‍റെ ഭാഗമായും പ്രവർത്തിക്കുന്നു.