കൈകൾ ബന്ധിച്ച് കായൽ നീന്തിക്കടന്ന് ആറാം ക്ലാസ് വിദ്യാർഥി
1392140
Sunday, February 11, 2024 11:24 PM IST
പൂച്ചാക്കല്‍: ആറാം ക്ലാസ് വിദ്യാര്‍ഥി കൈകള്‍ ബന്ധിച്ച് വേമ്പനാട്ട് കായല്‍ നീന്തിക്കടന്നു.
പെരുമ്പാവൂര്‍ പട്ടാല്‍ ഉമേഷ് ഭവനത്തില്‍ ഉമേഷ് ഉണ്ണികൃഷ്ണന്റെയും ദിവ്യയുടെയും മകന് പെരുമ്പാവൂര്‍ ഗ്രീന്‍വാലി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥി അഭിനന്ദാണ് ശനിയാഴ്ച രാവിലെ 8:40ന് വടക്കുംകര അമ്പലക്കടവില്നിന്നു വൈക്കം ബീച്ചുകടവിലേക്കു നീന്തിക്കയറിയത്.
ഒരു മണിക്കൂറും 21 മിനിറ്റുമെടുത്ത് കൈകള്‍ ബന്ധിച്ച് ഏഴു കിലോമീറ്റര്‍ നീന്തിയാണ് റെക്കോര്‍ഡിലേക്ക് അഭിനന്ദ് നീന്തിക്കയറിയത്.
ഇരു കൈകളും ബന്ധിച്ച് ഏറ്റവും ദൂരം നീന്തുന്ന വിദ്യാര്‍ഥി അഭിനന്ദാണ്. കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബിലെ പരിശീലകന് ബിജു തങ്കപ്പനാണ് അഭിനന്ദിന് നീന്തല്‍ പരിശീലനം നല്‍കിയത്.
കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് വി.ജി. മോഹനന്, ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ്, രാമമൂര്‍ത്തി, ഹരിക്കുട്ടന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സാഹസസിക നീന്തല്‍. സാഹസിക യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ അഭിനന്ദ് ഉമേഷിന്റെ കൈകളിലെ കെട്ട് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയാണ് അഴിച്ചത്.
തുടര്‍ന്നു നടന്ന അനുമോദന സമ്മേളനവും എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് ബിജു ജോണ്‍, വൈക്കം നഗരസഭ വൈസ് ചെയര്മാന് പി.ടി സുഭാഷ്, വൈക്കം എംഎല്‍എ സി.കെ. ആശ, സിമി ജോസഫ്, ചലച്ചിത്ര സംവിധായകന് തരുണ്‍ മുര്‍ത്തി, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ഷാജി, ഡോ. ഹരിനാരായണന് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.