ജീപ്പ് സമ്മാനമടിച്ചെന്നു വിശ്വസിപ്പിച്ച് പണം തട്ടിയ സംഘം പിടിയിൽ
Tuesday, June 6, 2023 10:41 PM IST
ആലപ്പുഴ: ഓൺലൈൻ വഴി തട്ടിപ്പുനടത്തിയ സംഘത്തിലെ രണ്ടു മലയാളികളെ പിടികൂടി. നാപ്ടോൾ സ്ക്രാച്ച് ആൻഡ് വിൻ വഴി ജീപ്പ് സമ്മാനമായി ലഭിച്ചു എന്നു കാണിച്ചു നാപ്ടോൾ കമ്പനിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന സംഘത്തിലെ മലയാളികളായ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി സ്വദേശി മനു ചന്ദ്രൻ (35), എറണാകുളം ജില്ലയിൽ ആലുവ സ്വദേശി ലിഷിൽ (35) എന്നിവരെ ആലപ്പുഴ സൈബർ ക്രൈം പോലീസ് പിടികൂടി.
16 തവണകളായി
ഇടുക്കി കരിങ്കുന്നത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവിടെയാണ് മനുവിന്‍റെ അച്ഛൻ ചന്ദ്രൻ താമസിക്കുന്നത്. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനിക്കു നാപ്തോൾ സമ്മാന പദ്ധതിയിലൂടെ ഥാർ ജീപ്പ് സമ്മാനമായി ലഭിച്ചെന്നു വിശ്വസിപ്പിച്ചാണ് ഇവർ എട്ടു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തത്. വാഹനം ലഭിക്കാൻ സർവീസ് ചാർജും കൂടാതെ വിവിധ നികുതികളുമടയ്ക്കണമെന്നു പരാതിക്കാരിയെ വിശ്വസിപ്പിച്ചു. തുടർന്ന്16 തവണകളായി പരാതിക്കാരിയുടെ പക്കൽനിന്ന് 8,22,100 രൂപ ഇവർ തങ്ങളുടെ വിവിധ അക്കൗണ്ടുകളിലേക്ക് വാങ്ങിച്ചു. എന്നാൽ, വാഹനം നൽകാൻ ആവശ്യപ്പെട്ടപ്പോൾ പ്രതികൾ വീണ്ടും പണം ആവശ്യപ്പെടുകയാണ് ചെയ്തത്. ഇതിൽ സംശയം തോന്നിയ പരാതിക്കാരി ആലപ്പുഴ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കൂടുതൽ പരിശോധന
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ സംഘം രൂപീകരിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ എഴുന്നൂറോളം സിസിടിവി ദൃശ്യങ്ങളും രണ്ടായിരത്തോളം ഫോൺ വിളികളും പരിശോധിച്ചും മറ്റു ശാസ്ത്രീയ മാർഗങ്ങളിലൂടെയുമാണ് പ്രതികളെ പിടികൂടിയത്. ആലപ്പുഴ ക്രൈം പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ കെ.പി. വിനോദ്, എഎസ്ഐമാരായ സജികുമാർ, ശരത്ത്ചന്ദ്രൻ, എസ് സിപി ഒമാരായ ബിനോജ്, നെഹൽ, സിപിഒമാരായ സുഭാഷ് ചന്ദ്രബോസ്, സിദ്ദിഖ്, ജോസഫ് ജോയ് എന്നിവരാണ് എസ്ഐ അജിത്ത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സൈബർ സെൽ വിദഗ്ധരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നു പരിശോധിച്ചുവരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.