ഫയർ ടെൻഡറും സ്കൂബ വാനും ചെങ്ങന്നൂർ ഫയർ സ്റ്റേഷനിൽ
Sunday, June 4, 2023 11:27 PM IST
ചെങ്ങന്നൂർ: വലിയ അഗ്നിബാധകളിൽ നേരിട്ട് ഉപയോഗിക്കുന്നതിനുള്ള മോണിറ്ററോടുകൂടിയതുമായ ഫയർ ടെൻഡറും സ്കൂബ വാനും ചെങ്ങന്നൂർ ഫയർ സ്റ്റേഷനിൽ പ്രവർത്തന സജ്ജമായി.മന്ത്രി സജി ചെറിയാൻ ഇവയുടെ ഫ്ലാഗ് ഓഫ് നടത്തി.

5000 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കും

അത്യാധുനിക അഗ്നിശമന ഉപകരണങ്ങളോടു കൂടിയ ഫയർ ടെൻഡർ വാഹനത്തിൽ അധികമായി രണ്ടു ഫയർ എസ്റ്റിഗ്വഷറുകൾ ഉണ്ടാകും. അപകട സ്ഥലങ്ങളിൽ കൂടുതൽ ഉയരത്തിലും ശക്തിയിലും വെള്ളം ചീറ്റി ഒഴിക്കുന്നതിനുള്ള മോണിട്ടർ എന്ന മെറ്റൽ ഹോസും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന് 50 ലക്ഷത്തിൽ അധികം വില വരും. പ്രളയത്തെ തുടർന്ന് നദികളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് സംവിധാനമൊരുക്കുന്നതിന്‍റെ ഭാഗമായാണ് സ്കൂബ വാൻ അനുവദിച്ചത്. അടിയന്തിര ഘട്ടങ്ങളിൽ നിലവിലുള്ള റബർ ഡിങ്കി ബോട്ടുകൾ പിക്ക് അപ്പ് വാഹനത്തിൽ ഘടിപ്പിച്ച ശേഷമാണ് അപകട സ്ഥലത്തേക്ക് കുതിക്കുന്നത്. ഇതിനായി അര മണിക്കൂറോളം സമയം വേണ്ടി വരും. എന്നാൽ പുതിയ വാഹനത്തിൽ ബോട്ട് ഘടിപ്പിച്ചതായതിനാൽ അപകട സ്ഥലത്ത് എത്തുന്നതിനുള്ള താമസം ഒഴിവാക്കാനാകും.

അഗ്നിശമന സേന ചെങ്ങന്നൂർ സ്റ്റേഷനിലേക്ക് പുതിയതായി അനുവദിച്ച വാഹനങ്ങൾ
വലിയ അഗ്നിബാധകളിൽ നേരിട്ട് ഉപയോഗിക്കുന്നതിനുള്ള മോണിറ്ററോടുകൂടിയതുമായ ഫയർ ടെൻഡറും ഡിങ്കി ബോട്ടുകൾ ഘടിപ്പിച്ച പിക്ക് അപ്പ് വാഹനമായ സ്കൂബ വാനും മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെബിൻ പി വർഗീസ് അധ്യക്ഷനായി.പഞ്ചായത്തു പ്രസിഡന്‍റുമാരായ എം.ജി. ശ്രീകുമാർ, പ്രസന്ന രമേശ്, പി.ആർ. രമേശ് കുമാർ
സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.