യുവാവ് കുത്തേറ്റ് മരിച്ച സംഭവം: പ്രതി പിടിയിൽ
Sunday, June 4, 2023 11:23 PM IST
തുറവൂർ: വാക്ക് തർക്കത്തെതുടർന്ന് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തുറവൂർ പഞ്ചായത്ത് നാലാം വാർഡ് നികർത്തിൽ മധുവിന്‍റെ മകൻ മിഥു(29) നെ കുത്തിക്കൊന്ന സംഭവത്തിൽ കുത്തിയതോട് പഞ്ചായത്ത് 14-ാം വാർഡിൽ സനുനിലയത്തിൽ സഹദേവന്‍റെ മകൻ സനുദേവ് (36) ആണ് പിടിയിലായത്. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഇയാളെ ഇന്നലെ വൈകുന്നേരം മൂന്നോടെ ചേർത്തല കെഎസ്ആർടി സി സ്റ്റാൻഡിൽനിന്ന് കുത്തിയതോട് പോലീസ് പിടികൂടുകയായിരുന്നു.
ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ശനിയാഴ്ച വൈകുന്നേരം മിഥുനിന്‍റെ അമ്മ തുറവൂർ കവലയ്ക്ക് തെക്കുവശത്തെ ഒരു പുതിയ മീൻ വിൽപ്പനക്കാരനിൽനിന്ന് മീൻ വാങ്ങിയിരുന്നതായും തൊട്ടടുത്ത് മീൻ വിൽപ്പന നടത്തിക്കൊണ്ടിരുന്ന സനദേവ് ഇതിനെതിരെ അമ്മയോട് അസഭ്യം പറഞ്ഞതായും പറയപ്പെടുന്നു. വിവരം അമ്മ മിഥുനെ അറിയിക്കുകയും തുടർന്നു ഇരുവരും തമ്മിൽ ഇതിന്‍റെ പേരിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് സനുദേവ് മിഥുനെ കത്തിക്ക് കുത്തുകയുമായിരുന്നു. ഓടിക്കുടിയ നാട്ടുകാർ മിഥുനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സംസ്കരിച്ചു. ഡ്രൈവറാണ് മിഥുൻ. മാതാവ്പ്രസന്നകുമാരി, സഹോദരീ. മഞ്ജിമ. സനദേവ് നിരവധി കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.