ആദ്യ സ്ലാബിന്‍റെ വാര്‍ക്ക പൂര്‍ത്തിയായി, പെരുമ്പളം പാലം മുന്നോട്ട്
Friday, March 31, 2023 11:10 PM IST
ആലപ്പുഴ: പെരുമ്പളത്തെ ദ്വീപ് ജനതയുടെ സ്വപ്ന പദ്ധതിക്കു വേഗം നല്‍കി പെരുമ്പളം പാലത്തിന്‍റെ നിര്‍മാണ പുരോഗതി അതിവേഗത്തില്‍. ആദ്യ സ്ലാബിന്‍റെ വാര്‍ക്ക പൂര്‍ത്തിയായ പാലത്തിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ ദലീമ ജോജോ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. കെആര്‍എഫ്ബിയുടെ എന്‍ജിനിയര്‍മാര്‍ക്കും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രതിനിധികള്‍ക്കും ഒപ്പമാണ് എംഎല്‍എ എത്തിയത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പാലത്തിന്‍റെ നിര്‍മാണം. പാലം നിര്‍മാണത്തിന്‍റെ സുപ്രധാന ഘട്ടമായ സ്ലാബ് വാര്‍ക്കല്‍ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടു ബീമുകള്‍ക്കിടയിലാണ് സ്ലാബുകള്‍ വാര്‍ക്കുന്നത്. 35 മീറ്റര്‍ നീളത്തിലുള്ള 27 സ്ലാബുകളാണ് പാലത്തില്‍ ഉണ്ടാവുക. ഒപ്പം ദേശീയ ജലപാത കടന്നുപോകുന്ന ഭാഗത്ത് 55 മീറ്റര്‍ നീളത്തില്‍ മൂന്നെണ്ണവും സ്ഥാപിക്കും.

കരയിലെ രണ്ടു തൂണുകള്‍ അടക്കം 31 തൂണുകളിലാണ് പാലം നിലയുറപ്പിക്കുന്നത്. 1110 മീ.നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലം കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീ. വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീ. വീതമുള്ള നടപ്പാതയുമുണ്ട്.

നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരമേകുന്നതാണ് പാലം. വേമ്പനാട് കായലിനു കുറുകെയുള്ള പാലം പെരുമ്പളം ദ്വീപിനെ വടുതല ഭാഗവുമായാണ് ബന്ധിപ്പിക്കുന്നത്. ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍നിന്നു പെരുമ്പളം ദ്വീപ് വഴി വൈക്കം- പൂത്തോട്ട- തൃപ്പൂണിത്തുറ സ്റ്റേറ്റ് ഹൈവേയെ ബന്ധിപ്പിക്കുന്ന പാതയുടെ ആദ്യഘട്ടം എന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവന ചെയ്തിരിക്കുന്നത്.