ദേശീയപാത വികസനം കുതിക്കുന്നു: നഷ്ടപരിഹാരം പൂർണമാകുന്നു
Thursday, March 30, 2023 10:49 PM IST
ആലപ്പുഴ: ദേശീയപാത 66 വരിയായി വികസിപ്പിക്കുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ. ഹരിപ്പാട് മാധവ ജംഗ്ഷൻ മുതൽ ഡാണാപ്പടി വരെയുള്ള പ്രദേശം, കരുവാറ്റ എന്നിവിടങ്ങളിൽ പുതിയ റോഡിന്‍റെ ടാറിംഗ് നടന്നുവരുകയാണ്.

ജില്ലയിൽ മൂന്നു റീച്ചുകളായാണ് ദേശീയപാത വികസനം. 81 കിലോമീറ്റർ ദൂരത്തിലാണ് പുതിയ പാത. 31 വില്ലേജുകളിലൂടെ കടന്നുപോകുന്നു. പൊതുമരാമത്ത് മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആഴ്ചതോറും നിർമാണത്തിന്‍റെ പുരോഗതി വിലയിരുത്തുന്നുണ്ട്.

4,717 കെട്ടിടങ്ങൾ പൊളിച്ചു

ദേശീയപാത വികസനത്തിനായി ആകെ ഏറ്റെടുക്കേണ്ട 106.14 ഹെക്ടർ ഭൂമിയിൽ 104.98 ഹെക്ടറും ഏറ്റെടുത്തു കഴിഞ്ഞു. ആകെ ഏറ്റെടുക്കേണ്ട ഭൂമിയുടെ 98.9 ശതമാനമാണിത്. ജില്ലയിൽ 2,930 കോടി രൂപയാണ് ആകെ നൽകേണ്ടത്. ഇതിന്‍റെ 99 ശതമാനം പണവും നഷ്ടപരിഹാരമായി വിതരണം ചെയ്തുകഴിഞ്ഞു. തുടർ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ അധികമായി ലഭിക്കും.

റോഡ് വികസനവുമായി ബന്ധപ്പെട്ട് ജില്ലയിൽ 4,807 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതിൽ 4,717 കെട്ടിടങ്ങളും പൊളിച്ചുമാറ്റിക്കഴിഞ്ഞു. ശേഷിക്കുന്ന 90 കെട്ടിടങ്ങൾ പൊളിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇത് ഒരു മാസത്തിനുള്ളിൽത്തന്നെ പൊളിച്ചുനീക്കും.

എലിവേറ്റഡ്
ഹൈവേ

അരൂർ- തുറവൂർ ആകാശ പാതയുടെ (എലിവേറ്റഡ് ഹൈവേ) നിർമാണത്തിനായി 60 സെന്‍റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 47 സെന്‍റ് ഭൂമി ഏറ്റെടുക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണ്. ഈ പ്രദേശത്തു മരം മുറിക്കലും ടെസ്റ്റ് പൈലിഗും പുരോഗമിക്കുന്നു.

12.75 കിലോമീറ്ററാണ് അരൂർ- തുറവൂർ ആകാശ പാതയുടെ നീളം. പ്രാഥമികമായി 10 കോടി വകയിരുത്തിയിട്ടുണ്ട്. സമാന്തര ബൈപാസ് പാലത്തിന്‍റെ നിർമാണവും അതിവേഗം പുരോഗമിക്കുന്നുണ്ട്. നിലവിലെ പാലത്തിനു പടിഞ്ഞാറ് വശത്തായാണ് പുതിയ പാലം. രണ്ടു റെയിൽവേ മേൽപ്പാലങ്ങളും മൂന്ന് അടിപ്പാതകളും ഉൾപ്പടെയാണ് പുതിയ പാലം നിർമിക്കുന്നത്.

1,174 കോടി നൽകി

തുറവൂർ- പറവൂർ റീച്ചിൽ നൽകേണ്ടിയിരുന്ന 1174.34 കോടി രൂപയിൽ 1174.24 കോടി രൂപയും വിതരണം ചെയ്തു. 1,392 കെട്ടിടങ്ങളാണ് ഇവിടെ പൊളിച്ചുനീക്കിയത്. ഇനി 52 കെട്ടിടങ്ങൾകൂടി പൊളിക്കാനുണ്ട്.

പറവൂർ- കൊറ്റുകുളങ്ങര റീച്ചിൽ നൽകേണ്ടിയിരുന്ന 1,564.13 കോടിയിൽ 1,537.74 കോടിയും വിതരണം ചെയ്തു. 2,888 കെട്ടിടങ്ങളാണ് ഇവിടെ പൊളിച്ചുനീക്കിയത്.

ഇനി 29 കെട്ടിടങ്ങളാണ് ബാക്കിയുള്ളത്. ടെസ്റ്റ് പൈലിംഗ്, ഭൂമി നിരപ്പാക്കൽ, സ്ലാബ് നിർമാണം, സർവീസ് റോഡ് നിർമാണം, ഓട നിർമാണം തുടങ്ങിയ പ്രവൃത്തികളും പുരോഗമിക്കുകയാണ്.