തൊഴിലുറപ്പു തൊഴിലാളികൾ പ്രതിഷേധിച്ചു
Wednesday, February 8, 2023 10:21 PM IST
കായംകുളം: കേന്ദ്ര ബജറ്റിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് തൊഴിലുറപ്പു തൊഴിലാളികൾ തൊഴിലിടങ്ങളിൽ പ്രതിഷേധ സമരം നടത്തി. ദേവികുളങ്ങര പഞ്ചായത്തിലെ പത്താം വാർഡിലെ തൊഴിലിടത്തിൽ നടത്തിയ സമരം യൂണിയൻ ജില്ലാ പ്രസിഡന്‍റ് എസ്. പവനനാഥൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ബജറ്റിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് വകയിരുത്തിയത് 60,000 കോടി രൂപ മാത്രം. രണ്ടാം മോദി സർക്കാരിന്‍റെ നാലു ബജറ്റിൽ തൊഴിലുറപ്പിന് നീക്കിവച്ചതിലെ ഏറ്റവും കുറഞ്ഞ തുകയാണിത്. ഇതോടെ തൊഴിലുറപ്പ് പദ്ധതി താളം തെറ്റുമെന്ന് ആശങ്ക ശക്തമായി. 2022-23 ബജറ്റിൽ 73000 കോടി രൂപയാണ്‌ വകയിരുത്തിയതെങ്കിലും പുതുക്കിയ കണക്ക് പ്രകാരം 89,400 കോടി രൂപ ചെലവിട്ടു.
2020 - 21 ബജറ്റിൽ 61,500 കോടി രൂപ വകയിരുത്തിയപ്പോൾ 1,11,500 കൊടി രൂപ വരെ ചെലവിട്ടു. 2021-22 ൽ 73,000 കോടി രൂപ വകയിരുത്തിയപ്പോൾ 98,000 കോടി രൂപ ചെലവിട്ടു. കേന്ദ്രസർക്കാരിന്‍റെ ഓരോ ബജറ്റിലും തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിച്ചുരുക്കുന്നു. പദ്ധതിക്ക് രണ്ടു ലക്ഷം കോടി രൂപയെങ്കിലും കുറഞ്ഞത് വേണമെന്നിരിക്കെ പദ്ധതി വിഹിതം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിയെ ഞെക്കി കൊല്ലാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് തൊഴിലാളികൾ ആരോപിച്ചു.

എടത്വ സെന്‍റ് അലോഷ്യസ്
കോളജിന് എ ഗ്രേഡ്

എടത്വ: സെന്‍റ് അലോഷ്യസ് കോളജ് നാക് അക്രഡിറ്റേഷനില്‍ 3.08 സ്‌കോറോടുകൂടി എ ഗ്രേഡ് കരസ്ഥമാക്കി. തിളക്കമാര്‍ന്ന വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും കോളജ് മാനേജര്‍ ഫാ. മാത്യു ചൂരവടി, ബര്‍സാര്‍ ഫാ. ടിജോമോന്‍ മതിലകത്തുകുഴി എന്നിവര്‍ അഭിനന്ദിച്ചു.