ചേർത്തല നഗരസഭയുടെ മാലിന്യപ്ലാന്‍റ് ഉയരും
Sunday, January 29, 2023 10:46 PM IST
ചേർത്തല: തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്‍റെ ഇടപെടലോടെ ചേർത്തല നഗരസഭയുടെ ശൗചാലയ മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിർമാണ തടസങ്ങൾ ഒഴിയുന്നു.
തിരുവനന്തപുരത്തു മന്ത്രിയുടെ ചേംബറിൽ വിളിച്ചുചേർത്ത യോഗത്തിലാണ് പ്ലാന്‍റിനെതിരായിട്ടുള്ള തടസവാദങ്ങളിൽ ധാരണയായത്. ചേർത്തല നഗരസഭാ വക ആനതറ വെളിയിലുള്ള ശ്മശാന ഭൂമിയിൽ സെപ്റ്റിടാങ്ക് മാലിന്യം സംസ്കരിക്കാനായാണ് ആധുനിക പ്ലാന്‍റ് വിഭാവനം ചെയ്തിരുന്നത്. പ്രതിദിനം 250 കിലോ ലിറ്റർ ശേഷിയുള്ള സംസ്കരണ പ്ലാന്‍റ് നിർമിക്കാൻ 7.35 കോടി രൂപ സർക്കാർ റീ ബിൽഡ് കേരള പദ്ധതിയിൽപെടുത്തി അനുവദിച്ചിരുന്നു.

വന്നു കാണുക
കഴിഞ്ഞ വർഷം ആദ്യം അനുമതി ലഭിച്ച പദ്ധതിക്കെതിരേ പ്ലാന്‍റിന്‍റെ സമീപത്തെ സ്ഥാപനങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേത്തുടർന്നു പ്ലാന്‍റ് നിർമാണം പ്രതിസന്ധിയിലായി. ഇതിനിടെ,
പരാതിക്കാർ സർക്കാരിനെ സമീപിക്കണമെന്നു ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മന്ത്രിതന്നെ ഇടപെട്ടത്. ചർച്ചയിൽ ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ഉയർത്തിയ ആശങ്കകൾക്കു മന്ത്രി വിശദീകരണം നൽകി. അതോടൊപ്പം തിരുവനന്തപുരം മുട്ടത്തറയിലെയും മെഡിക്കൽ കോളജിലെയും ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റുകൾ സന്ദർശിച്ചു കാര്യങ്ങൾ നേരിട്ടു ബോധ്യപ്പെടാനും മന്ത്രി നിർദേശിച്ചു.

പത്തിനു തറക്കല്ലിടും
ഇതിന്‍റെ അടിസ്ഥാനത്തിൽ ഫെബ്രുവരി ഒന്നിനു നഗരസഭയുടെ നേതൃത്വത്തിൽ പരാതിക്കാരെ ഈ പ്ലാന്‍റുകൾ കൊണ്ടുപോയി കാണിച്ചു പ്രവർത്തനം ബോധ്യപ്പെടുത്താൻ തീരുമാനിച്ചു. മന്ത്രി ചേർത്തലയിൽ നേരിട്ട് എത്തി പരിസരവാസികളുടെ ആശങ്കകൾ അകറ്റാനും തുടർന്ന് ഫെബ്രുവരി പത്തോടെ പ്ലാന്‍റിന്‍റെ തറക്കല്ലിടൽ നടത്താനും യോഗത്തിൽ ധാരണയായി. യോഗത്തിൽ പരാതിക്കാർക്കു പുറമേ
മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് ഡോ.എം.സി. ദത്തൻ, തദ്ദേശസ്വയംഭരണ വകുപ്പ് (നഗരകാര്യം) ജോയിന്‍റ് ഡയറക്ടർ കെ ഹരികുമാർ, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം. സുരേശൻ, നഗരസഭ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ, വൈസ് ചെയർമാൻ ടി എസ്. അജയകുമാർ മുനിസിപ്പൽ സെക്രട്ടറി ടി കെ. സുജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.