ആലപ്പുഴ: ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പല കോണുകളില്‍നിന്നും ഉണ്ടാകുന്നതെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ മന്ത്രി സജി ചെറിയാന്. നമ്മുടെ ഭരണഘടനയുടെ കാവലാളായി ഓരോരുത്തരും മാറേണ്ടതുണ്ട്. ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന 74-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗോപാലകൃഷ്ണ ഗോഖലെ പറഞ്ഞതുപോലെ ഹിന്ദുക്കളും മുഹമ്മദീയരും ക്രിസ്ത്യാനികളും ആണെന്നതിനപ്പുറം പ്രാഥമികമായ യാഥാര്‍ഥ്യം നമ്മള് ഇന്ത്യക്കാരാണെന്നതാണ്. എന്നാല്‍, ഇന്ത്യക്കാര്‍ എന്ന വികാരത്തിനു മുകളില്‍ ജാതി, മത വര്‍ഗീയ വികാരങ്ങള്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് പല കോണുകളിലും നടക്കുന്നത്. ഇതിനെ ഒന്നായിനിന്നു പരാജയപ്പെടുത്തണം.
പ്രൗഢമായ അന്തരീക്ഷത്തിലായിരുന്നു 74 -ാമത് റിപ്പബ്ലിക് ദിനാഘോഷം. രാവിലെ ഒൻപതിനു മന്ത്രി ദേശീയ പതാക ഉയര്‍ത്തി. എസ്എച്ച്ഒ വിനോദ് കുമാര്‍ പരേഡിനു നേതൃത്വം നല്കി. സായുധ സേന, ലോക്കല്‍- വനിത പോലിസ്, എക്സൈസ് എന്നിവയ്ക്കുപുറമേ ജില്ലയിലെ വിവിധ സ്കൂള്‍- കോളജുകളിലെ എന്‍സിസി, സ്റ്റുഡന്റ്സ് പോലിസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, കബ്സ്, ബുള്‍ ബുള്‍ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. എ.എം. ആരിഫ് എംപി, എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്, എച്ച്. സാം, നഗരസഭ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, എഡിഎം എസ്. സന്തോഷ്കുമാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.