ചോരക്കളം
Tuesday, January 24, 2023 12:13 AM IST
അമ്പലപ്പുഴ:   ഇന്നലെ പുലർച്ചെ ഒരു മണിക്കു ശേഷം വലിയ ശബ്ദത്തോടെ കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോൾ ഉണർന്ന ഗ്രാമം പിന്നീട് ഉറങ്ങിയില്ല. തൊട്ടടുത്ത കായിപ്പള്ളി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം നടക്കുന്നതിനാൽ ക്ഷേത്രത്തിലുണ്ടായിരുന്നവരും സമീപവാസികളുമാണ് ഇവിടെ ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്.

നാട്ടുകാരാണ് അപകടവിവരം തകഴി ഫയർഫോഴ്സിലും അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലുമറിയിച്ചത്. അപകടസ്ഥലത്തു വച്ചുതന്നെ നാലു പേരുടെ ജീവൻ നഷ്ടമായി. ഗുരുതര പരിക്കേറ്റ അമലിനെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ച് സിടി സ്കാൻ പരിശോധനയ്ക്കു ശേഷം അത്യാഹിതത്തിലെത്തിച്ചപ്പോഴാണ് മരിച്ചത്. അപകടം നടന്നതിന് തൊട്ടുപിന്നാലെ ഇവിടെയെത്തിയ ആംബുലൻസിൽ മൂന്നു മൃതദേഹങ്ങൾ കയറ്റിവിട്ടു.

പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നെത്തിയ ആംബുലൻസുകളിലാണ് മറ്റ് രണ്ടു പേരെ എത്തിച്ചത്. ഫയർഫോഴ്സ് സംഘം കാർ വെട്ടിപ്പൊളിച്ചാണ് മുന്നിലിരുന്ന രണ്ടു പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതവും തടസപ്പെട്ടു. മേൽപ്പാലത്തിൽനിന്ന് ലോറിയും കാറും നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.